കണ്ണൂര്‍: അച്ചടി വകുപ്പില്‍ ആധുനികവല്‍ക്കരണം അനിവാര്യമാണെന്നും അതിനുളള നടപടികളായെന്നും മന്ത്രി കെ.പി.മോഹനന് പറഞ്ഞു. എന്‍ഐസിയുമായി ചേര്‍ന്ന് ഇതിനുളള നടപടികള്‍ ആരംഭിച്ചു. ഒന്നര മാസംകൊണ്ട് പ്രവൃത്തി ആരംഭിക്കും. രണ്ട് കോടി ഇരുപത് ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. കണ്ണൂര്‍ ഗവ.പ്രസ്സ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ശിലാസ്ഥാപനം പൊടിക്കുണ്ടില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനികവല്‍ക്കരണത്തിലൂടെ കുറേക്കൂടി സൗകര്യങ്ങള്‍ ലഭിക്കും. എന്തൊക്കെ സൗകര്യങ്ങള്‍ വേണമെന്ന കാര്യത്തില്‍ ജീവനക്കാരും സംഘടനകളുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കോര്പ്പറേഷന് കൗണ്‍സിലര്‍ ടി.കെ.വസന്ത അധ്യക്ഷയായി. പിഡബ്ല്യുഡി അസി.എക്സി.എഞ്ചിനീയര്‍ കെ.പി.വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗവ.പ്രസ് സൂപ്രണ്ട് എം.എം.മോഹനന്, അഡ്മിനിസ്ട്രേറ്റീ്വ് അസി.കെ.കെ.രാജു, സംഘടനാ പ്രതിനിധികളായ എം.വി.രാമചന്ദ്രന്, എം.സി.രാജന്, എം.ഡി.ബെന്നി, വി.വി.ശശീന്ദ്രന്, കെ.ബിജു എന്നിവര്‍ സംസാരിച്ചു. അച്ചടി വകുപ്പ് ഡയറക്ടര്‍ എ.ആര്.സുരേശന് സ്വാഗതവും ഗവ.പ്രസ് അസി.സൂപ്രണ്ട് എ.സലീം നന്ദിയും പറഞ്ഞു. രണ്ട് ബ്ലോക്കുകളിലായി മൂന്ന് നിലകള്‍ വീതം 12 ക്വാര്‍ട്ടേഴ്സുകളാണ് നിര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: