ഇരിട്ടി: കഴിഞ്ഞ ഞായറാഴ്ച രാത്രി കാക്കയങ്ങാട് ഉളിയില്പടിയില് സിപി എം അനുഭാവി മോഹനന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.മുരളീധരന് ഇരിട്ടി പോലീസില്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അത്ഞാതര് മോഹനന്റെ വീടിനു നേരെ ബോംബെറിഞ്ഞത്. ബോംബ് വരാന്തയുടെ മുന്‍വശത്ത് വീണു പൊട്ടിയെങ്കിലും ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. എന്നാല്‍ ഇതിനു പിന്നാലെ തന്നെ സിപിഎമ്മുകാര്‍ ആര്‍എസ്എസ്സിനെയും ബിജെപിയെയും തെറിവിളിച്ചുകൊണ്ട് പ്രകടനം നടത്തുകയും തിങ്കളാഴ്ച കാക്കയങ്ങാട് ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. മോഹനന് ഒരു സിപിഎം അനുഭാവി മാത്രമാണ്. യാതൊരുവിധ കേസിലോ മറ്റു വല്ലവിധ അക്രമസംഭവങ്ങളിലോ ഇതുവര മോഹനന് പങ്കാളിയല്ല. അതുകൊണ്ടുതന്നെ മോഹനന് ഇവിടെ ശത്രുക്കളില്ല എന്നുതന്നെ പറയാം. ഇങ്ങിനെയുള്ള ഒരു വ്യക്തിയുടെ വീടിനു നേരെ നടന്ന അക്രമത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. അതിനു ശേഷം സിപിഎം കൈക്കൊണ്ട നടപടികളിലും ദുരൂഹതയുണ്ട്. ഇതിനു മുന്‍പിലും ഇതുപോലുള്ള ഒരുപാട് ബോംബ് സ്പോടനങ്ങള് ഇതിനു മുന്‍പും മുഴക്കുന്ന് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അക്രമങ്ങള്‍ സ്വയം നടത്തി അതില്‍ നിന്നും മുതലെടുക്കാനുള്ള ശ്രമം ഇതിനു പിന്നില്‍ ഉണ്ടെന്നു ബിജെപി വിശ്വസിക്കുന്നു. ഇതിനെ നൂറ് ശതമാനവും ഒരു രാഷ്ട്രീയ അക്രമമായാണ് ബിജെപി കരുതുന്നത്. പ്രസ്തുത സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കോ ബിജെപിക്കോ യാതൊരുവിധ ബന്ധവുമില്ല. പോലീസ് നടത്തുന്ന ഏതു വിധ അന്വേഷണത്തേയും നേരിടാനും സഹകരിക്കുവാനും ബിജെപി തയ്യാറാണ്. ഇതിനു പിന്നിലെ ഗൂഡാലോചന കണ്ടെത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്നും മുരളീധരന് ഇരിട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: