കണ്ണൂര്‍: ദേശീയ പാതയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 34,000 കോടി രൂപ ഉപയോഗപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്വരണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. കോഴിക്കോട് പ്രവര്‍ത്തിച്ചുവരുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യുടെ ഓഫീസ് ഒരു വര്‍ഷമായി പൂട്ടി കിടക്കുകയാണ്. വളപട്ടണം, ചാല, തലശ്ശേരി-മാഹി, തളിപ്പറമ്പ് മുതലായ ബൈപാകുകളുടെ സ്ഥലം ഏറ്റെടുക്കല്തുടങ്ങിയവയുടെ പ്രവര്‍ത്തി ത്വരിതപ്പെടുത്താനും ഉത്തരമലബാറിലെ റോഡുകളുടെ വികസനത്തിന് ആക്കം കൂട്ടാനും എന്‍എച്ച്ഐയുടെ ഓഫീസ് അത്യാവശ്യമാണ്. കാസര്‍കോട് മുതല്‍ വടകരവരെയാണ്ഏറ്റവും കൂടുതല്‍ റോഡ് വികസന പണി ആവശ്യമുള്ളത്. ആയതിനാല്‍ പൂട്ടിയ ഓഫീസ് പുനരാരംഭിക്കുന്നത് കണ്ണൂരില്‍ ആവുന്നതാണ് ഉചിതം. ഇതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ചേമ്പര്‍ ഭാരവാഹികളായ പ്രസിഡണ്ട് സുശീല്‍ ആറോണ്‍, വൈസ് ചെയര്മാന് സി.വി.ദീപക്, ഓണററി സെക്രട്ടറി സച്ചിന് സൂര്യകാന്ത്, ജോ.സെക്രട്ടറി മാത്യു സാമുവല്‍, ട്രഷറര്‍ എ.കെ.റഫീഖ് തുടങ്ങിയവര്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ എംപിമാരായ പി.കരുണാകരന്, റിച്ചാര്‍ഡ് ഹേ, കെ.കെ.രാഗേഷ്, പി.കെ.ശ്രീമതി എന്നുവരുടെ ശ്രദ്ധയിലും പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: