കൊല്‍ക്കത്ത: വര്‍ഗ്ഗീയ കലാപം രൂക്ഷമായ പശ്ചിമബംഗാളിലെ മാള്‍ഡയിലെത്തിയ ബിജെപി ദേശീശ നേതാക്കളുടെ പ്രതിനിധിസംഘത്തെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മാള്‍ഡ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ നേതാക്കളെ ജില്ലാ ഭരണകൂടം കലാപബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിപ്പിച്ചില്ല.
ബിജെപി നേതാക്കള്‍ കലാപബാധിത പ്രദേശം സന്ദര്‍ശിക്കുന്നത് തടയണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞ പ്രതിനിധിസംഘം ദല്‍ഹിയില്‍ തിരികെ എത്തി രാഷ്ട്രപതിയെയും കേന്ദ്രആഭ്യന്തരമന്ത്രയെയും കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിക്കും.
മാള്‍ഡയിലെ കലിയാചകിലുണ്ടായ കലാപം നിയന്ത്രിക്കുന്നതില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ കൃത്യമായ തെളിവാണ് തങ്ങളെ തടഞ്ഞതെന്ന് പ്രതിനിധിസംഘത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. എസ്.എസ് അലുവാലിയ എം.പി, മുന്‍ ഡിജിപി ബി.ഡി. റാം എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് മാള്‍ഡയില്‍ നിന്നും തിരിച്ചയച്ചത്. ബിജെപി എംഎല്‍എയായ ഷമിക് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല പ്രതിനിധിസംഘത്തെയും നേരത്തെ മമത സര്‍ക്കാര്‍ മാള്ഡിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. മാധ്യമങ്ങള്‍ക്കുള്‍പ്പെടെ കര്‍ശന നിയന്ത്രണമാണ് മമത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.
കലിയാചക് പോലീസ് സ്റ്റേഷനു നേരേ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് നടന്നതാണെന്നും പ്രദേശത്തെ കള്ളനോട്ടു വ്യാപാരവുമായി ബന്ധപ്പെട്ട കേസുകളുടെ രേഖകളാണ് കലാപകാരികള്‍ തെരഞ്ഞുപിടിച്ച് കത്തിച്ചതെന്നും ബിജെപി നേതാവ് സിദ്ധാര്‍ത്ഥനാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: