തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പാരോപണക്കേസില് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് തിരിച്ചടി. എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി നേതൃത്വം എങ്ങനെ ഉത്തരവാദിയാകുമെന്ന് വിജിലന്‍സ് കോടതി.
മൈക്രോഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടിതിയുടെ നിരീക്ഷണം. ജില്ലാ ശാഖകള്‍ക്ക് മാത്രമല്ലേ ഉത്തരവാദിത്തമെന്നും കോടതി ചോദിച്ചു.
മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നെന്നു വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക രഹസ്യ പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്. വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു രഹസ്യ പരിശോധന. വ്യാജപ്പേരുകളിലും മതിയായ രേഖകള്‍ ഇല്ലാതെയുമാണു വായ്പകള്‍ നല്‍കിയതെന്നു കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: