പോത്തൻകോട്: പാറക്വാറിയിലെ കയത്തിലേക്ക് കാർ ഓടിച്ചിറക്കി അച്ഛനും മകനും ജീവനൊടുക്കി. വികാസ് ഭവനിലെ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പോത്തൻകോട് അയണിമൂട് തിരുവാതിരയിൽ വേണു(50), മകൻ കണ്ണനെന്ന അഖിൽ(22) എന്നിവരാണ് മരിച്ചത്.
മൂന്നര ഏക്കർ വിസ്തൃതിയിലുള്ള ക്വാറിയിലെ വെള്ളത്തിലേക്ക് വേണു കാർ ഓടിച്ചിറക്കുകയായിരുന്നു. രാവിലെ 6.30 ന് പോത്തൻകോട് പ്ളാമൂട് നിസാമിയ പബ്ളിക് സ്കൂളിന് സമീപം പഞ്ചായത്ത് വക ചിറ്റിക്കര പാറക്വാറിയിലാണ് സംഭവം. 150 അടിയിലേറെ താഴ്ചയുമുള്ള ക്വാറിയിലേക്കാണ് കാർ വീണത്. ഫയർഫോഴ്സിലെ മുങ്ങൽവിദഗ്ധർ എത്തി മൂന്നു മണിക്കൂറിനുശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ബിടെക്കിന് അഖിലിനൊപ്പം പഠിച്ച നെടുമങ്ങാട് സ്വദേശിനിയായ പെൺകുട്ടിയുമായി അഖിലിന് അടുപ്പമുണ്ടായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഗൾഫിൽ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രിയും ഫോണിലൂടെ അഖിലിനെയും വേണുവിനെയും ഭീഷണിപ്പെടുത്തി കോളുകൾ വന്നിരുന്നു. ഇതില്‍ മനംനൊന്ത് വേണു മകനെയും കൂട്ടി ജീവനൊടുക്കുകയായിരുന്നു.
ഗീതയാണ് വേണുവിന്റെ ഭാര്യ. ഇളയമകന് അമല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: