വാഷിങ്ടണ്‍:”പാക്കിസ്ഥാന് എഫ് 16 ജെറ്റ് യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള നടപടി അമേരിക്ക മരവിപ്പിച്ചു. പത്താന്‍കോട്ടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എട്ട് എഫ് പതിനാറ് വിമാനങ്ങള്‍ നല്‍കാനുള്ള കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തടഞ്ഞത്. ഇടപാട് തടഞ്ഞുവയ്ക്കാന്‍ ഒബാമ ഭരണകൂടത്തിന് സെനറ്റ് നിര്‍ദ്ദേശം നല്‍കിയതായും ദ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പത്താന്‍കോട്ടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭാരതം നല്കിയ തെളിവുകള്‍ കണക്കിലെടുത്ത് അടിയന്തരമായ കര്‍ശന നടപടി എടുക്കാന്‍ അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. മുടന്തന്‍ ന്യായം പറഞ്ഞ് പാക്കിസ്ഥാന് നടപടി എടുക്കാതിരിക്കരുതെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് യുദ്ധവിമാനം നല്‍കാനുള്ള കരാര്‍ തടഞ്ഞത്.
പാക്കിസ്ഥാന് ഭീകരര്‍ക്ക് എതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ പാക്കിസ്ഥാന് ഇനി ആയുധങ്ങള്‍ നല്കുന്ന നടപടി തുടരാന്‍ അമേരിക്കക്ക് വലിയ ബുദ്ധിമുട്ടാകും. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ഭാരതത്തിന് വലിയ പിന്തുണയാണ് ഇപ്പോഴുള്ളത്. അവര്‍ ഭാരത നിലപാടിനെ പരിപൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു.
അതിനാല്‍ കോണ്‍ഗ്രസിനെയും സെനറ്റിനെയും മറികടന്ന് പാക്കിസ്ഥാന് ആയുധങ്ങള്‍ നല്കാന് ഒബാമ ഭരണകൂടത്തിന് സാധ്യമല്ല. റിപ്പബഌക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ പെട്ട ഇരുപതിലേറെ അംഗങ്ങള്‍ ഭാരതത്തിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: