കോട്ടയം: പ്രതിസന്ധിയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുവാന്‍ ആവിഷ്ക്കരിച്ച റബ്ബര്‍ വിലസ്ഥിരതാ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ടോമി എബ്രഹാം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
റബ്ബര്‍ പ്രതിസന്ധിയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നതാണ് റബ്ബര്‍ വിലസ്ഥിരതാ പദ്ധതി.
എന്നാല്‍ ഇതിലെ ചില പോരായ്മകളും ഇതിന്റെ നടത്തിപ്പില്‍ വരുന്ന വീഴ്ചയും കാരണം പദ്ധതിയുടെ പ്രയോജനം പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ല. ഇത് പറഞ്ഞ് പദ്ധതി പിന്‍വലിച്ച് പകരം റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്, മാര്‍ക്കറ്റ്ഫെഡ് എന്നിവ വഴി കര്‍ഷകരില്‍നിന്നും റബ്ബര്‍ സംഭരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു മുമ്പ് പല പ്രാവശ്യം പരീക്ഷിച്ച് പരാജയപ്പെട്ടതാണ് സംഭരണം.
സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കാമെന്നല്ലാതെ കര്‍ഷകര്‍ക്ക് ഇതുമൂലം ഒരു പ്രയോജനവും ലഭിക്കുകയില്ല.
പത്രസമ്മേളനത്തില്‍ സണ്ണി ജോണ്‍, വിന്‍സെന്റ് ഏബ്രഹാം, ലിയാഖത്ത് അലിഖാന്, പോള്‍ ലൂയിസ്, രാജേഷ് ജോസ്, സി.ജെ. അഗസ്റ്റിന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: