ആലപ്പുഴ: ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. നഗരത്തിന്റെ കിഴക്കന്‍ മേഖലയിലെ വാര്‍ഡുകളായ കരളകം, കൊറ്റംകുളങ്ങര, കറുകയില്‍, പുന്നമട, തത്തംപള്ളി എന്നിവടങ്ങളിലെ ജനങ്ങളാണ് ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരുന്നത്.
കൊറ്റംകുളങ്ങര വാര്‍ഡിലെ കരളകം പാടത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍ഒ പ്ലാന്റില്‍ നിന്നാണ് പ്രദേശവാസികള്‍ ശുദ്ധജലം സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതോടെയാണ് ജനങ്ങള്‍ കുടിവെള്ളത്തിനു ബുദ്ധിമുട്ടുകയാണ്. കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളം ഫില്‍ട്ടറിംഗ് ടാങ്കിലേക്കെത്തിക്കുന്ന പിവിസി പൈപ്പ് പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം.
എറണാകുളത്തെ ഒരു സ്വകാര്യ ഏജന്‍സിയാണ് പ്ലാന്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. എന്നാല്‍ ഏജന്‍സിക്കു പല ആര്‍ഒ പ്ലാന്റുകളിലും അറ്റകുറ്റപ്പണി നടത്തിയയിനത്തില്‍ നല്‍കാനുള്ള തുക കുടിശികയായതോടെ ഇവര്‍ അറ്റകുറ്റപ്പണികളില്‍ നിന്നും പിന്മാറുകയാണെന്നു അധികൃതരെ അറിയിച്ചിരുന്നു.
എംപി മാരുടെയും എംഎല്‍എ മാരുടെയും ഫണ്ടു ഉപയോഗിച്ച് ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കാമെങ്കിലും ഇവയുടെ അറ്റകുറ്റപണികള്‍ക്ക് തുക അനുവദിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ പ്ലാന്റുകള്‍ സ്ഥാപിച്ച് കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ കൃത്യമായ അറ്റകുറ്റപണിക്കള് നടത്താത്തുമൂലം തകരാറിലാകുക പതിവാണ്.
കരളകം ആര്‍ഒ പ്ലാന്റ് തകരാറിലായതു സംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ നഗരസഭയ്ക്കും മറ്റും നല്‍കിയെങ്കിലും ഒരു പരിഹാരവുമുണ്ടായിട്ടിലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: