ഹരിപ്പാട്: വൃക്ക നല്കാന് ഭാര്യ തയ്യാറായിട്ടും ഭര്‍ത്താവിന്റെ ജീവന് നിലനിര്‍ത്താന്‍ ചികിത്സാചെലവ് കണ്ടെത്താനാകാതെ ഒരു കുടുംബം നിസ്സഹായാവസ്ഥയില്‍.
രണ്ടുവൃക്കകളും തകരാറിലായ തൃക്കുന്നപ്പുഴ പല്ലന വാലുപറമ്പില്‍ അനീഷ് (31)നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിസംബര്‍ ഏഴു മുതല്‍ ഡയാലിസിസ് ചെയ്യുകയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനാകണം. ഒക്ടോബറിലാണ് രോഗം സ്ഥിരീകരിച്ചത്. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന അനീഷിന് രോഗം വന്നതോടെ കുടുംബം പട്ടിണിയിലാണ്. നാട്ടുകാരുടെ സഹായം കൊണ്ടാണ് ആശുപത്രി ചെലവുകള്‍ നടത്തുന്നത്. ഭര്‍ത്താവിനെ പരിചരിക്കാന്‍ ഭാര്യ ഭാല്‍ജി ആശുപത്രിയില്‍ ആയതിനാല്‍ ഏക മകന് ഏഴുവയസ്സുകാരനായ ശരത്തിന്റെ പഠനവും മുടങ്ങിയിരിക്കുകയാണ്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതിയുടെ മേല്‍നോട്ടത്തിലാണ് അനീഷിന് ചികിത്സ നടത്തുന്നത്. ഫെബ്രുവരിയില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അഞ്ചുലക്ഷം രൂപയോളം ചെലവുണ്ടാകും. തൃക്കുന്നപ്പുഴ ധനലക്ഷ്മി ബാങ്കില്‍ 005804100002553 എന്ന നമ്പരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്സി ഡിഎല്എച്ച്ബി 0000058
പ്രതികരിക്കാൻ ഇവിടെ എഴുതുക: