മതവിശ്വാസത്തിന്റെ ഭാഗമായി കാലാകാലങ്ങളായി നിലനിന്നുപോരുന്ന ചില ആചാരങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശബരിമലയില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം. അത് ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ കാലങ്ങളായി തുടരുന്നതുമാണ്. ഇത്തരം വിഷയങ്ങളിലുള്ള കോടതിയുടെ ഇടപെടലുകള്‍ തികച്ചും അനാവശ്യമാണെ്.
മണ്ഡല കാലം അല്ലാത്ത, തിരക്ക് കുറഞ്ഞ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് അയ്യപ്പനെ തൊഴാന്‍ പ്രത്യേക സൗകര്യം ഒരുക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത് അഭികാമ്യമാണ്. എന്നാല്‍ അതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വിശ്വാസി സമൂഹമാണ് അല്ലാതെ കോടതിയല്ല. ഇത്തരം ആചാരങ്ങളില്‍ വിശ്വാസം ഇല്ലാത്തവരോ, അതിനെ തള്ളിപ്പറയുന്നവരുമാണ് സ്ത്രീപ്രവേശനത്തിനുവേണ്ടി വാതോരാതെ പ്രസംഗിക്കുന്നത്. മറ്റൊരാളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താത്ത വിധത്തിലാകണം ശബരിമല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.
ബദറുള്‍ മുനീര്‍
ഹിന്ദുമതത്തില്‍ തന്നെയുള്ള ആറ്റുകാല്‍ പൊങ്കാലയില്‍ എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്നു. ഓരോ കാര്യത്തിനും അതിന്റേതായ ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്. ഈശ്വര വിശ്വാസിയായ ഒരു സ്ത്രീയും ശബരിമലയില്‍ തങ്ങള്‍ക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് മുമ്പോട്ടുവരില്ല.
അരുണ്‍ ടി. കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: