പാലാ: 24-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന് വെള്ളാപ്പാട് ദേവീക്ഷേത്രസന്നിയിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ തുടക്കമായി. രജതജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സംഗമ പരിപാടികളുടെ പ്രൗഢി വിളിച്ചറിക്കുന്ന വിളംബര ഘോഷയാത്രയോടെയാണ് സംഗമപരിപാടികള്ക്ക് തുടക്കമായത്.
വിവേകാനന്ദ സ്വാമി ജയന്തി ദിനം മുതല്‍ ഒരാഴ്ചക്കാലമാണ് വിവിധ സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, ബൗദ്ധിക കലാമത്സരങ്ങള്‍ എന്നിവയിലൂടെ സനാതന ധര്‍മ്മം ആഴത്തില്‍ പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വിജ്ഞാനയജ്ഞമായാണ് സംഗമ കാര്യക്രമങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
ഡോ. പി.സി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രമേഹമുക്തഭാരതം യോഗ പഠനക്ലാസ്, ഭഗവദ്ഗീതാജ്ഞാനയജ്ഞം, വയോജനസംരക്ഷണത്തിനായി വാനപ്രസ്ഥം എന്ന പേരില്‍ പുതിയ സേവന പദ്ധതി എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതയാണ്.ചെത്തിമറ്റം പുതിയകാവ് ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച മഹാശോഭായാത്രയില്‍ ഹിന്ദുമഹാസംഗമം ഭാരവാഹികള്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്കി. 24-ാമത് വര്‍ഷത്തെ പ്രതിനിധീകരിച്ച് 24 കാവിക്കൊടിയേന്തിയ നേതൃനിരയ്ക്ക് പിന്നില്‍ അണിനിരന്ന ശോഭായാത്രയില്‍ ഭജന ഗീതങ്ങളും പ്രാര്ത്ഥനാഗാനങ്ങളുമായി വനിതകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. രാമകൃഷ്ണ സ്വാമിയുടെ ഛായാചിത്രം വഹിച്ച രഥം, വാദ്യഘോഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, മയിലാട്ടം തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റുകൂട്ടി. മീനച്ചില്‍ ഹിന്ദുമഹാസംഗമം ഭാരവാഹികളായ ഡോ. എന്‍.കെ. മഹാദേവന്, ഡോ. സുകുമാരന്‍ നായര്‍, ഗോപി ശാസ്താപുരം, അനില്‍ ആറുമാക്കല്, ബിനു പുളിക്കക്കണ്ടം, കെ. ഗോപിനാഥന് നായര്‍, കെ.പി. മോഹനന്, രവീന്ദ്രന്, കെ.എന്‍. വാസുദേവന്‍, പ്രവീണ്‍ ഹരിദാസ്, കെ.ആര്. വിനേഷ്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: