ചങ്ങനാശ്ശേരി: റോഡ് വികസനത്തിനായി എം.സി.റോഡ് പൊളിച്ചപ്പോള്‍ കുറിച്ചി പഞ്ചായത്തുകാര്‍ക്ക് മുടങ്ങിയത് കുടിവെളളം.കുറിച്ചി പഞ്ചായത്തിലേക്ക് ജലഅതോറിറ്റിയുടെ ചെറുകരകുന്ന് സംഭരണിയില്‍ നിന്ന് ജലവിതരണം നിര്‍ത്തിവച്ചിട്ട് മാസങ്ങളായി.ഇത് മൂലം പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും കുടിവെളളം കിട്ടാന്‍ മാര്‍ഗ്ഗമില്ലാത്ത നിലയാണ്.വന്‍ വില കൊടുത്ത് വെളളം വാങ്കേണ്ട സ്ഥിതിയിലാണ് പഞ്ചായത്ത് നിവാസികള്‍.ഈ വെളളമാകട്ടെ ശുദ്ധമാണെന്ന് ഉറപ്പുമില്ല. കെ.എസ്്്.ടി.പിയും ജല അതോറിറ്റിയും തമ്മിലുളള തര്‍ക്കമാണ് പ്രശ്ന പരിഹാരം നീളാന്‍ കാരണമെന്ന്്് ആക്ഷേപമുണ്ട്്്. കുടിവെളള വിതരണം പുനഃസ്ഥാപിക്കാത്തതില്‍ പഞ്ചായത്ത്് ഭരണ സമിതിയോഗം പ്രതിഷേധിച്ചു.ശുദ്ധജലം ലഭ്യമല്ലാതെയായതോടെ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പോലുളള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുകയാണെന്നും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തില്‍ സര്ക്കാരിനോട്്്് ആവശ്യപ്പെട്ടു. ജലനിധിയില്‍ ഉള്‍പ്പെടുത്തിയ ഗ്രാമപഞ്ചായത്താണ് കുറിച്ചി.എന്നാല്‍ ജലനിധിയും ജലഅതോറിറ്റിയും ജനത്തിന് ഗുണകരമാകാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: