കൊച്ചി: ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ സൂചനാപണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഫെറ്റോ, എന്‍ടിയു, ഇടതുപക്ഷ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് അധ്യാപകരും ജീവനക്കാരും പണിമുടക്ക് നടത്തിയത്. പണിമുടക്കില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.
ജില്ലയിലെ പൊതുമരാമത്ത് ഓഫീസുകള്‍ അടഞ്ഞു കിടന്നു. റവന്യു, ട്രഷറി, വാണിജ്യ നികുതി, സിവില്‍ സപ്ലൈസ് വകുപ്പുകളുടെ ഓഫീസുകളും വിവിധ കേന്ദ്രങ്ങളില്‍ അടഞ്ഞു കിടന്നു. സംസ്ഥാന ജലഗതാഗതവകുപ്പുകളുടെ ബോട്ടുകള്‍ സര്‍വീസ് നടത്തിയില്ല. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ 1397 ജീവനക്കാരില്‍ 144 പേര് മാത്രമാണ് ഹാജരായത്. കലക്ട്രേറ്റില്‍ 163 പേരില്‍ 130 പേരും വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറോഫീസില്‍ 92 പേരില്‍ 68 പേരും പണിമുടക്കി. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസില്‍ 2 പേര്‍മാത്രമാണ് ജോലിക്കെത്തിയത്. കാക്കനാട് ആര്‍ഡിഒ ഓഫീസില്‍ 50 പേരില്‍ 48 പേരും എറണാകുളം ജില്ലാകോടതിയില്‍ 137 പേരില്‍ 105 പേരും കണയന്നൂര്‍ ട്രഷറി കോംപ്ലക്സില്‍ 72 പേരില്‍ 61 പേരും പണിമുടക്കി. കടവന്ത്ര സപ്ലൈകോയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കൂത്താട്ടുകുളം സിവില്‍ സ്റ്റേഷനില്‍ 112ല്‍ 96 പേരും കോതംഗലം താലൂക്ക് ഓഫീസില്‍ 68ല്‍ 56 പേരും ജോയിന്റ്രജിസ്ട്രാര്‍ ഓഫീസില്‍ 16 പേരില്‍ 15 പേരും ചേലാട് പോളിടെക്നിക്കില്‍ 73 ല്‍ 50 പേരും പണിമുടക്കി. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ 420ല്‍ 320 പേര് പണിമുടക്കി. കൊച്ചി താലൂക്ക് ഓഫീസില്‍ 43 പേരില്‍ 36 പേരും ആലുവ പോലീസ് ചീഫ് ഓഫീസില്‍ 45 പേരും പണിമുടക്കി. ആലുവ സെയില്‍ടാക്സ് ഇന്റലിജന്‍സ് ഓഫീസില്‍ ആരും ജോലിക്ക് ഹാജരായില്ല. പെരുമ്പാവൂര്‍ പറവൂര്‍ മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കോര്പ്പറേഷന് മുനിസിപ്പല്‍ ഓഫീസുകളിലും യൂണിവേഴിസിറ്റികളിലും പണിമുടക്ക് പൂര്‍ണമായി. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും വിവധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: