കൊട്ടാരക്കര: കേരളത്തിലെ പൊതു വിദ്യാഭ്യാസം പുരോഗതിയുടെ പാതയിലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കൊട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസം കേരളത്തിലെ സമൂഹത്തിന്റെ അംഗീകാരവും ശ്രദ്ധയും പിടിച്ചുപറ്റുന്നതില്‍ വിജയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ കേരളം മുന്‍പന്തിയിലാണ് നില്ക്കുന്നതെങ്കിലും ചെറിയപ്രശ്നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തോടൊപ്പം വിശിഷ്ട വിദ്യാഭ്യാസവും ആവശ്യമാണ്. എന്നാല്‍ മാത്രമെ മറ്റു രാജ്യത്തെ വിദ്യാര്‍ത്ഥികളോടൊപ്പം കിടപിടിക്കുവാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പറ്റുകയുള്ളൂവെന്നും നാളത്തെ വെല്ലുവിളി ഏറ്റെടുക്കുന്ന ശക്തിയായി സമൂഹത്തിന്റെ മാതൃകയായി കുട്ടികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷത വഹിച്ചു. സ്കൂള്‍ വാര്‍ഷികോദ്ഘാടനം കൊടിക്കുന്നില്‍ സുരേഷേ് എംപി നിര്‍വ്വഹിച്ചു.
മാവേലിക്കര രൂപതാ അധ്യക്ഷന്‍ ഡോ.ജോഷ്യാമാര് ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിച്ചു. യാത്രയയപ്പ് സമ്മേളന ഉദ്ഘാടനം അഡ്വ.ഐഷാപോറ്റി എംഎല്‍എ നിര്‍വ്വഹിച്ചു.
സുവനീര്‍ പ്രകാശനം എംഎസ്സി സ്കൂള്‍ കറസ്പോണ്ടന്റ് ഫാ.യോഹന്നാന് മുളമൂട്ടില്‍ നടത്തി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. റോയി ജോര്‍ജ്ജ്, ലോക്കല്‍ മാനേജര്‍ ഫാ.അലക്സ് കളപ്പില, ഹെഡ്മാസ്റ്റര് ബ്ലസ്സന് ടി.ജോണ്‍, എല്‍പിഎസ് ഹെഡ്മാസ്റ്റര് ജോണ്സന്.കെ, കെ.ജി അലക്സ്, ബി. ഷാജഹാന്, കെ.ഒ രാജുക്കുട്ടി, ഷാജുമോന്‍.കെ എന്നിവര്‍ സംസാരിച്ചു.
പോരുവഴി യുഐടി സെന്ററിന് പഞ്ചായത്ത് അനുമതി പുതുക്കി നല്‍കിയേക്കില്ല
കുന്നത്തൂര്‍: വാടക കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കാനിരിക്കെ പോരുവഴി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന യുഐടിക്ക് പഞ്ചായത്ത് അനുമതി പുതുക്കി നല്‍കിയേക്കില്ലെന്ന് സൂചന. ഇത് സംബന്ധിച്ച് പഞ്ചായത്ത് സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ ഭരണികക്ഷിയായ സിപിഎം അനുമതി പുതുക്കേണ്ടാ എന്ന നിലപാടാണ് സ്വീകരിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്സിറ്റി പഠനകേന്ദ്രം അധികൃതര്‍ നടത്തി എന്ന് കാരണത്തലാണ് അനുമതി നിഷേധിക്കാന്‍ പ്രതിപക്ഷമായ ബിജെപിക്കും കോണ്‍ഗ്രസ്സിലെ ഒരംഗവും ഇതിനെ അനുകൂലിച്ചില്ല. നിലവില്‍ പഞ്ചായത്തിന്റെ സ്ത്രീ ശാക്തീകരണ കെട്ടിടത്തിലാണ് യുഐടി പ്രവര്‍ത്തിക്കുന്നത്. 200 ലധികം കുട്ടികളാണ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലായി നിലവില്‍ ഇവിടെ പഠിക്കുന്നത്. യുഐടി പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഇവരുടെ പഠനം നിലയ്ക്കും. ശാസ്താംകോട്ടയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന യുഐടി സ്ഥല പരിമിതി മൂലമാണ് പോരുവഴിയിലേക്ക് മാറ്റിയത്.
പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കാമെന്ന് അന്ന് പഞ്ചായത്ത് വാഗ്ദാനം ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അമ്പതു ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും തുക ഇനിയും അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: