ഭസ്മ ഭൂഷിതനായി ശ്മശാനത്തില്‍ ആനന്ദനൃത്തംചെയ്യുന്ന നടരാജന് നമ്മെ ഓര്‍മിപ്പിക്കുന്ന മഹത്തായ പാഠം പ്രത്യേകം ശ്രദ്ധേയമാണ്. ലോകത്തില്‍ എല്ലാംകഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും സാധിക്കുകയില്ല. അഗ്നിക്കുകൂടി എല്ലാത്തിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. അങ്ങനെ അനശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാനാണ് ഭസ്മഭൂഷിതന്‍ നമ്മോട് ഉപദേശിക്കുന്നത്.
മനുഷ്യന്റെ അഹങ്കാരവുംവലുപ്പവും ഒരു പിടിചാരത്തില്‍ അവസാനിക്കുന്നതേയുള്ളൂ. അതുകൊണ്ടു പേരിനും പെരുമയ്ക്കും പണത്തിനും പദവിക്കുമുള്ള ആഗ്രഹമെല്ലാം ഉപേക്ഷിച്ച് അഹങ്കാരരഹിതനായിരിക്കണമെന്ന തത്ത്വം സ്നാനാനന്തരം ഭസ്മം തൊടുമ്പോള്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ഭൗതികമായതെല്ലാം ഭസ്മമാകുന്ന ഇടമാണ് ശ്മശാനം. ഒരുവന്റെ പുത്ര കളത്രാദികളും ബന്ധുമിത്രാദികളുമെല്ലാം അവിടെ വച്ച് അവനെ വിട്ടു പിരിയുന്നു. ശ്മശാനത്തെ അദ്ധ്യാത്മ വിദ്യാലയമായിട്ടാണ് മഹാകവി കുമാരനാശാന് ചിത്രീകരിക്കുന്നത്.
കഷ്ടം സ്ഥാനവലുപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
പുഷ്ടശ്രീ തനുധാടിയോ ചെറുതുമി-
ങ്ങോരില്ല ഘോരാനലന്‍
സ്പഷ്ടം! മാനുഷഗര്‍വ്വമൊക്കെയിവിടെ-
പ്പുക്കസ്തമിക്കുതന്നതി-
ങ്ങിഷ്ടന്മാര് പിരിയുന്നു ഹാ! ഇവിടമാ-
ണദ്ധ്യാത്മ വിദ്യാലയം.
പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാളനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. വളരെ പണിപ്പെട്ടു സമ്പാദിക്കുതന്നതിന്റെയെല്ലാം നശ്വരതയെ പറ്റി ഓര്‍മ്മിച്ച് ആധ്യാത്മികതയിലേയ്ക്കും തത്ത്വബോധത്തിലേയ്ക്കും നമ്മെനയിക്കുന്നത് ശ്മശാനമാകയാലാണ് അതിനെ അദ്ധ്യാത്മ വിദ്യാലയമായി പറയുന്നത്.
അവിടെയ്ക്ക് മനുഷ്യമനസ്സിനെ തിരിച്ചുവിടുവാനാണ് ഭഗവാന് തന്റെ നൃത്തരംഗമായി ശ്മശാനത്തെതന്നെ തിരഞ്ഞെടുത്തിട്ടുള്ളത്. മരണത്തെ പറ്റി ഓര്ക്കുന്നമനുഷ്യന് സദാചാരപരമായ ഒരു ജീവിതത്തിലേയ്ക്ക് തിരിയുന്നത് ലോകത്തില്‍ സാധാരണമാണല്ലോ മരണാനന്തരം അധര്‍മ്മമോ പാപമോ നമ്മേ അനുഗമിക്കണമെന്ന് ആരും കരുതാറില്ല. പുണ്യവും പാപവും നമ്മുടെ കൂട്ടുകാരായുണ്ടാകണമെന്ന് കരുതുന്നത് മരണത്തെ പറ്റി ഓര്മ്മവരുമ്പോഴാണ്.
ശ്മശാനത്തില്‍ വച്ചുണ്ടാകുന്ന വൈരാഗ്യം സ്ഥായിയായി നമ്മില്‍ നിന്നാല്‍ അതുതന്നെ നമ്മേ ജീവിതലക്ഷ്യത്തിലേയ്ക്കു നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: