കുട്ടനാട്: ഫാക്ടംഫോസ് വളത്തിന്റെ കൃത്രിമ ക്ഷാമത്തിനു പിന്നില്‍ സ്വകാര്യ കമ്പനികളുടെ ഏജന്റുമാരുടെ ഇടപെടലുകളെന്ന് ആക്ഷേപം. കുട്ടനാട്ടിലെ 33000 ഹെക്ടര്‍ പാടശേഖരങ്ങളിലെ പുഞ്ചക്കൃഷിക്ക് ഒന്നും, രണ്ടും വളപ്രയോഗങ്ങള്‍ നടത്തേണ്ട സമയത്താണ് ക്ഷാമം. സ്വകാര്യകമ്പനിയുടെ രാസവളങ്ങള്‍ ഇറക്കുന്ന ഏജന്റുമാരാണ് ഇതിനു പിന്നിലെന്നാണു ആരോപണം. ഫാക്ടംഫോസ് ഏതാനും ആഴ്ചകളായി ഗ്രാമീണ സൊസൈറ്റികളിലോ അഗ്രോ ഏജന്‍സികളിലോ എത്തിയിരുന്നില്ല. ഫാക്ടംഫോസ് അമ്പത് കിലോ ചാക്കിന് 910 രൂപ നിരക്കിലാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ഏജന്റുമാര്‍ക്ക് ചാക്ക് ഒന്നിന് 50 രൂപ മാത്രമാണ് കമ്മീഷന് ലഭിച്ചിരുന്നത്.
അതേസമയം സ്വകാര്യ കമ്പനിയുടെ വളം വളം വിറ്റാല്‍ നൂറ് മുതല്‍ നൂറ്റിയിരുപത് രൂപ വരെ ഏജന്റുമാര്‍ക്ക് കമ്മീഷന് ലഭിക്കും. കമ്മീഷന് പുറമേ ആകര്‍ഷകമായ സമ്മാനങ്ങളും കമ്പനി ഓഫര്‍ ചെയ്തിരുന്നു. ഫാക്ടംഫോസിന് കൃത്രിമ ക്ഷാമമുണ്ടാക്കി പുതിയ വളം വിപണിയില്‍ ഇറക്കാനുള്ള തന്ത്രമാണ് സ്വകാര്യകമ്പനികളും ഏജന്റുമാരും ചെയ്തതെന്നാണ് ആരോപണം. പരാതി ഉയര്‍ന്നതോടെ കുട്ടനാട്ടിലെ ഏതാനും വിതരണ കേന്ദ്രങ്ങളില്‍ വളം ഇറക്കാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോഴും കര്‍ഷകര്‍ക്ക് ആവശ്യമായ ഫാക്ടംഫോസ് ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: