കൊച്ചി: ശബരിമല സ്പെഷ്യല്‍ ബസ് സര്‍വീസുകളില്‍ സ്ത്രീകളെ അനുവദിക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും, കെഎസ്ആര്‍ടിസിയും ഒരു മാസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഡിജോ കാപ്പന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. ഭക്തരുടെ താല്പര്യം മുന്‍നിര്‍ത്തി ഹര്‍ജിയിലെ ആവശ്യവുമായി ബന്ധപ്പെട്ടു ഇപ്പോള്‍ ഉത്തരവ് നല്‍കുന്നത് ശരിയല്ലെന്നു കോടതി വിലയിരുത്തി. എന്നാല്‍ ശബരിമല സീസണ് അവസാനിക്കാറായെങ്കിലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉണ്ടാവാനിടയുള്ള പ്രശ്നമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത് എന്നതിനാല്‍ സര്‍ക്കാരും, കെഎസ്ആര്‍ടിസിയും വിശദീകരണം നല്‍കണമെന്നു കോടതി പറഞ്ഞൂ. ശബരിമല സ്പെഷ്യല്‍ ബസ് സര്‍വീസുകളില്‍ സ്ത്രീകളെയും, നിന്നു യാത്ര ചെയ്യുന്നവരേയും കയറ്റുന്നത് നിയമപരമല്ലെന്നാണ് ഹര്‍ജിയിലെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: