കാമറൂണ്‍: വടക്കന്‍ കാമറൂണില്‍ മുസ്ലിം പള്ളിയില്‍ ബോക്കോ ഹാറം ഭീകരന് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച വെളുപ്പിന് 5.40നാണ് മോസ്ക്കില്‍ ആക്രമണമുണ്ടായത്. 13 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്.
നൈജീരിയയിലെ മുസ്ലിം ഭീകരസംഘടനയായ ബോക്കോ ഹാറം അയല്‍ രാജ്യമായ കാമറൂണിലും ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റിനായി ഭീകരര്‍ പ്രചാരണം നടത്തി വരികയായിരുന്നു. ഇവര്‍ക്കെതിരെ അയല്‍ രാജ്യങ്ങള്‍ രംഗത്തെത്തുകയും പതിനായിരങ്ങള്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വനിതകളെയാണ് ഇപ്പോള്‍ ഭീകരര്‍ ചാവേറുകളായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: