സ്വന്തം ലേഖകന്‍
കണ്ണൂര്‍: തപാല്‍ വകുപ്പില്‍ വര്‍ഷങ്ങളായി നിലവിലുള്ള ഗ്രാമീണ ഡാക് സേവക് ലറ്റര്‍ ബോയ് പ്യൂണ്‍ തസ്തിക നിര്‍ത്തലാക്കിയത് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് കീഴിലുള്ള തപാല്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നു. 2015 ഡിസംബര്‍ 17 ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് 40 വര്‍ഷമായി കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന് പരിധിയില്‍ നിലവിലുണ്ടായിരുന്ന ലറ്റര്‍ ബോയ് പ്യൂണ്‍ സംവിധാനം നിര്‍ത്തലാക്കിയത്. കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസ് പരിധിയിലുള്ള ലറ്റര്‍ ബോക്സുകളിലെ തപാല്‍ ഉരുപ്പടികള്‍ കൃത്യസമയത്ത് സംഭരിച്ച് പോസ്റ്റോഫീസുകളിലെത്തിക്കുകയെന്നതായിരുന്നു ഇവരുടെ ജോലി. രാവിലെയും വൈകുന്നേരവുമായി രണ്ട് തവണ കൃത്യമായി പ്യൂണ്‍ തസ്തികയിലുള്ളവര്‍ തങ്ങളുടെ ജോലി ചെയ്തിരുന്നു. രാവിലെയുള്ള ക്ലിയറന്‍സിന് ശേഷം വൈകുന്നേരത്തെ ക്ലിയറന്‍സ് സമയം വ്യക്തമാക്കുന്ന ബോര്‍ഡുകളും വെക്കുമായിരുന്നു. തപാല്‍ ഉരുപ്പടികള്‍ കൃത്യ സമയത്ത് ബന്ധപ്പെട്ടവര്‍ക്ക് എത്താന്‍ ഇവര്‍ വഹിക്കുന്ന പങ്ക് നിസ്തൂലമായിരുന്നു. എന്നാല്‍ പ്യൂണ്‍ തസ്തിക നിര്‍ത്തലാക്കിയതോടെ അതത് ഭാഗത്ത് ജോലി ചെയ്യുന്ന പോസ്റ്റ്മാന് തന്നെയാണ് ഇപ്പോള്‍ ബോക്സുകളില്‍ നിന്ന് തപാല്‍ ഉരുപ്പടികള്‍ സംഭരിക്കുന്നത്. പോസ്റ്റ്മാന്മാര് തപാല്‍ ഉരുപ്പടികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതിന് ശേഷം മാത്രമാണ് ബോക്സുകളില്‍ നിന്ന് എഴുത്തുകള്‍ എടുക്കുന്നത്. ഇതുകാരണം അതത് ദിവസം ലറ്ററുകള്‍ തരം തിരിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്നത് വൈകുന്നുവെന്നതാണ് വസ്തുത. അതോടൊപ്പം തന്നെ പോസ്റ്റുമാന്മാര്ക്ക് ഇത് അധിക ജോലി ഭാരവും നല്‍കുന്നുണ്ട്. കലക്ട്രേറ്റ് ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നേരത്തെ രാവിലെ ആര്‍എംഎസില്‍ എത്തിയ ലറ്ററുകള്‍ ഇപ്പോള്‍ വൈകുന്നേരത്തോടെയാണ് എത്തുന്നത്. ഇത് കൊണ്ട് തന്നെ സിവില്‍ സ്റ്റേഷന്, ഡിഎസ്സി സെന്റര്‍, ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെല്ലാം തന്നെ തപാല്‍ വൈകിയാണ് ലഭിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി കൃത്യമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംവിധാനത്തെ ജീവനക്കാരെ നിര്‍ത്തലാക്കി അട്ടിമറിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മേലധികാരികളുടെ പ്രീതിക്ക് വേണ്ടി പൊതുജനങ്ങളെയോ കീഴ്ജീവനക്കാരെയോ പരിഗണിക്കാതെയെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന പോസ്റ്റല്‍ വിഭാഗത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മാത്രമേ ഇത്കൊണ്ട് സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: