കോട്ടയം: ശബരിമലയില്‍ ആചാരവും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, പ്രസിഡന്റ് നിഷ ടീച്ചര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ബ്രഹ്മചാരിയായിട്ടാണ് ശബരിമലയില്‍ ശ്രീധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠ.
അതുകൊണ്ടാണ് യൗവനയുക്തളായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നിഷേധിച്ചിരിക്കുന്നത്.
ശബരിമലയിലെ ക്ഷേത്ര സങ്കല്‍പ്പവും ആചാരവും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അഞ്ച് വയസ്സിന് മുമ്പും അമ്പത് വയസ്സിന് ശേഷവും സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടുണ്ട്.
അയ്യപ്പനില്‍ ഭക്തിയും വിശ്വാസവുമുള്ള ഒരു സ്ത്രീയും ഈ ആചാരത്തെ അവഗണിക്കുമെന്ന് തോന്നുന്നില്ല. ഓരോ ക്ഷേത്രങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും വ്യത്യാസമുണ്ട്. 41 ദിവസം വ്രതമനുഷ്ഠിച്ചും വനാന്തരത്തിലൂടെയുള്ള ദുര്ഗടയാത്രയും സ്ത്രീകള്‍ക്ക് സാധ്യമല്ല. അതുകൂടി കണക്കിലെടുത്താണ് സ്ത്രീകളുടെ ദര്‍ശനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കാലാനുസൃതമായി ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ അത് ദേവഹിതമറിഞ്ഞും ആചാര്യന്മാരും ഹൈന്ദവ സംഘടനാ നേതാക്കളുമായും ചര്‍ച്ചചെയ്ത് വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: