തിരുവനന്തപുരം: ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച സാഹചര്യവും വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ആചാരപരമായ വിലക്കാണ് ഏര്‍പ്പെടുത്തിട്ടുള്ളത്. ക്ഷേത്രവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിലക്കിനെ ലിംഗ-സമത്വ വിലക്കായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമൂലമാണ് കോടതി സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നിരീക്ഷണം നടത്തിയത്.
നിരീശ്വരവാദികളായ ഇടതുപക്ഷ സര്‍ക്കാരാണ് ഇത്തരത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ താന്ത്രികവും ആചാരപരവുമായ കാര്യങ്ങളില്‍ അവസാനവാക്ക് തന്ത്രിമാരും വൈദികശ്രേഷ്ഠന്മാരുമായിരിക്കെ കോടതി ശബരിമല വിഷയത്തില്‍ ആചാര്യ അഭിപ്രായം തേടാന്‍ തയ്യാറാവണം. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ത്ത് രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്ന് ഇടതുവലതുമുന്നണികള് പിന്തിരിയണമെന്നും ഇ.എസ്.ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: