തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്കുണ്ടായ വളര്‍ച്ച ഗൗരവമായി കാണണമെന്നും സംസ്ഥാനസമിതി. ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ തിരുവനന്തപുരത്തും കാസര്‍കോട്ടും വോട്ടിംഗ് ശതമാനത്തില്‍ ഇടിവ് സംഭവിച്ചുവെങ്കിലും പുതിയ മേഖലകളില്‍ ബിജെപി കടന്നുകയറിയത് ഗൗരവമായി പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമുദായിക സംഘടനകളുമായി ബിജെപി ഉണ്ടാക്കിയ കൂട്ടുകെട്ട് ഗുണം ചെയ്തു. ബിജെപിക്ക് വോട്ടുചെയ്യാതിരുന്ന സാമുദായിക സംഘടനകളിലെ ഒരുവിഭാഗം ഇത്തവണ വോട്ടുചെയ്തു. എസ്എന്‍ഡിപി, കെപിഎംഎസ് മറ്റു സമുദായങ്ങള്‍ എന്നിവയുടെ പിന്തുണയുണ്ടെന്ന പ്രചരണം ഒരു വിഭാഗത്തിന്റ വോട്ടു നേടാന്‍ സഹായകമായി. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രവര്‍ത്തനം ആര്‍എസ്എസ് ഏറ്റെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41.85ശതമാനവും യുഡിഎഫിന് 40.23 ശതമാനവും ബിജെപിക്ക് 14.21ശതമാനവും വോട്ട് ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തി.
എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലീഡ് നേടാനായ നാലു മണ്ഡലങ്ങള്‍ നിലനിര്‍ത്താനായില്ല. തദ്ദേശതെരഞ്ഞെടുപ്പ് ഫലം സിപിഎം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കോടിയേരി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അന്തിമവിധി വരട്ടെ. വിശ്വാസികളുടെ വിശ്വാസം കണക്കിലെടുത്താവും സുപ്രീംകോടതി തീരുമാനം എടുക്കുക. തീരുമാനം വരട്ടെയെന്നും കോടിയേരി പറഞ്ഞു.
വരുന്ന രണ്ടുമാസം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. കൊച്ചി മെട്രോ കണ്ണൂര്‍ വിമാനത്താവളമൊക്കെ വോട്ടു പിടിക്കാനുള്ള തന്ത്രമാക്കുകയാണ് സര്‍ക്കാര്‍. വികസനപദ്ധതികളെ സിപിഎം എതിര്‍ത്തിട്ടില്ല. വിഴിഞ്ഞം തുറമുഖത്തെ എതിര്‍ക്കില്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കണം. ഉദ്ഘാടന ദിവസം മന്ത്രി കെ. ബാബുവിനെ ബഹിഷ്കരിക്കുകയാണ് ചെയ്തത്. പ്രതിഷേധപ്രകടനം നടത്തിയില്ല. പദ്ധതി അനിശ്ചിതമാക്കുന്നത് സിപിഎം ആണെന്ന്പ്രചരിപ്പിക്കുകയാണ്
കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം. അതിനുനിന്നുകൊടുക്കില്ലെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കാന്‍ ബഹുജനാഭിപ്രായം തേടും. പഠനകോണ്ഗ്രസിന്റെ റിപ്പോര്‍ട്ട് എകെജി പഠനഗവേഷണകേന്ദ്രം പ്രസിദ്ധീകരിക്കും. വികസന അജണ്ടയുടെ സന്ദേശവുമായി ഗൃഹസമ്പര്‍ക്കം നടത്തും. സ്ത്രീപക്ഷ വികസന സഹായത്തിനുവേണ്ടി പ്രചരണം നടത്തും.
15ന് നവകേരള മാര്‍ച്ച് കാസര്‍ഗോഡ് ഉപ്പളയില്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് സമാപനത്തില്‍ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: