ന്യൂദല്‍ഹി: ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ വിജയശില്‍പ്പികളില്‍ പ്രധാനിയായ ലഫ്.ജനറല്‍ ജെ.എഫ്.ആര്. ജേക്കബ് (92) അന്തരിച്ചു. 1971ല്‍ പാക്കിസ്ഥാനനെതിരേയുള്ള യുദ്ധത്തില്‍ മേജര്‍ ജനറലായിരുന്ന ജേക്കബ് കരസേനയുടെ കിഴക്കന്‍ മേഖലാ കമാണ്ടന്റ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിലും 1965ലെയും 1971ലെയും ഭാരത-പാക് യുദ്ധത്തിലും പങ്കെടുത്തു. 1978ലാണ് അദ്ദേഹം സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് 1991ല്‍ ബിജെപിയില്‍ ചേര്‍ന്ന ജെ.എഫ്.ആര്. ജേക്കബ് 1993ല്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗമായി. ഗോവ, പഞ്ചാബ് ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് വിമോചനയുദ്ധത്തെപ്പറ്റി പറയുന്ന സറണ്ടര്‍ അറ്റ് ധാക്ക എന്ന പുസ്തകം ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ .അദ്വാനി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: