കൊച്ചി: തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായ ആദ്യ കെട്ടിടം ‘ഇന്ദീവരം’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 21-ന് അഞ്ചു മണിക്ക് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രി സി.എന്‍. ബാലകൃഷ്ണന്, ഇന്നസെന്റ് എംപി, ബി.ഡി. ദേവസി എംഎല്‍എ, വ്യവസായ, ഐടി വകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യന്, ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ ഉപയോക്താക്കളായ അല്‍മോതാഹിത എജ്യൂക്കേഷന്‍, യൂവിയോണിക്സ് ടെക്, യോപ്റ്റിമിസോ ഐടി സൊല്യൂഷന്‍സ്, ബ്രാഡോക്ക് ഇന്‍ഫോടെക്, ഐസിറ്റി അക്കാദമി എന്നിവയുടെ താക്കോല്‍ദാനവും നടക്കും.
വില്ലകള്‍ പോലെയുള്ള കെട്ടിടങ്ങള്‍ പുതുക്കിയെടുത്താണ് തൃശൂര്‍ ഇന്‍ഫോപാര്‍ക്ക് ഒന്നാം ഘട്ടത്തില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി 30 കമ്പനികള്‍ ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കുന്നു. എഴുന്നൂറ് പേര്‍ക്കാണ് ഇവിടെ ഇപ്പോള്‍ ജോലി ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ക്ക് അന്വേഷണങ്ങളുള്ളതിനാല്‍ വലിയ കമ്പനികളെ ആകര്‍ഷിക്കാനാണ് ‘ഇന്ദീവരം’ (നീലത്താമര) എന്ന പേരില്‍ രണ്ടാം ഘട്ടത്തില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്.
ആറേക്കറില്‍ ഒറ്റ ബ്ലോക്കായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന് ബേസ്മെന്റ്, ഗ്രൗണ്ട്, ടെറസ് എന്നിവ കൂടാതെ ആറുനിലകളിലായി 3.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണുള്ളത്. ബാങ്ക്, എടിഎം, ഓഡിറ്റോറിയം, പാന്‍ട്രി, ഫസ്റ്റ് എയ്ഡ് റൂം, പൊതുവായ സമ്മേളന മുറികള്‍ എന്നിവ ഗ്രൗണ്ട് ഫ്ളോറിലും, ടെറസില്‍ ഫുഡ് കോര്‍ട്ടുകളും, തുറന്ന പാര്‍ക്കിംഗ് സൗകര്യങ്ങളുമുണ്ട്. മൂന്നുവര്‍ഷം 76 കോടി രൂപ മുതല്‍മുടക്കിലാണ് ഇന്ദീവരം പൂര്‍ത്തിയാക്കിയത്. 3000 പേര്‍ക്ക് നേരിട്ടും 15,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: