കൊല്ലം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മോദിസര്‍ക്കാര്‍ കൊല്ലത്തിന് സമ്മാനിച്ച ബൈപ്പാസ് നിര്‍മ്മാണപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
കല്ലുംതാഴം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയുള്ള ഭാഗത്താണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വഴിമധ്യേ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കാവനാട്-കുരീപ്പുഴ, നീരാവില്‍-കുരീപ്പുഴ, കടവൂര്‍-കണ്ടച്ചിറ പാലങ്ങളാണ് ഇതില്‍പ്പെടുന്നത്. പണിയുന്നതില്‍ ഏറ്റവും കൂടുതല്‍ നീളമുള്ളത് കടവൂര്‍-കണ്ടച്ചിറ പാലമാണ്. 900 മീറ്ററാണ് പാലത്തിന്റെ നീളം. കാവനാട്-കുരീപ്പുഴ 680 മീറ്ററും നീരാവില്‍-കുരിപ്പുഴ നൂറുമീറ്ററുമാണ്. ഇതില്‍ കാവനാട്-കുരീപ്പുഴ പാലത്തിന്റെയും കടവൂര്‍-കണ്ടച്ചിറ പാലത്തിന്റെയും നിര്‍മ്മാണം ആരംഭിച്ചു. കഴിഞ്ഞ മെയ് മാസത്തിലാണ് ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമികനടപടി ക്രമങ്ങള്‍ ആരംഭിച്ചത്.
പ്ലാന്റിന്റെയും ലേബര്‍ഷെഡുകളുടെയും പണികള്‍ പൂര്‍ത്തികരിച്ച് ഒക്ടോബറില്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു. പാലങ്ങളുടെ പൈലിംഗ് പണികളുടെയും തൂണുകളുടെയും ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പൈലിംഗ് പണികള്‍ പകുതിയായി. 200 ഓളം തൊഴിലാളികളാണ് നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ദിനംപ്രതി ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ സൈറ്റിലും ഓഫീസിലുമായി 60 മറ്റ് ജീവനക്കാരുമുണ്ട്. പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ റോഡുകളുടെ പണികളും ആരംഭിച്ചുകഴിഞ്ഞു. കിളികൊല്ലൂര്‍ മുതല്‍ മേവറം വരെയുള്ള നാല് കിലോമീറ്റര്‍ ഭാഗത്തെ വീതിക്കൂട്ടല്‍ ആരംഭിച്ചു കഴിഞ്ഞു. ഏഴ് കലുങ്കുകളില്‍ അഞ്ചെണ്ണത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. ചെറിയാന് വര്‍ക്കിംഗ് കണ്സ്ട്രഷന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ബൈപാസ് പണികള്‍ നടത്തുന്നത്. എറണാകുളം കടവന്ത്ര കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും നിര്‍മ്മാണത്തിന്റെ പുരോഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: