മാഡ്രിഡ്: എസ്പാനിയോളിനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ കോപ്പ ഡെല്‍ റെ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാപാദ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. സ്പാനിഷ് യുവ സ്െ്രെടക്കര്‍ മുനിര്‍ എല്‍ ഹദ്ദാദിയുടെ ഇരട്ടഗോളാണ് കറ്റാലന്‍ പടക്ക് രണ്ടാം പാദത്തില്‍ മികച്ച വിജയം നേടിക്കൊടുത്തത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് എസ്പാനിയോളിനെ തകര്‍ത്ത ബാഴ്സ 6-1 എന്ന ഗോള്‍ ശരാശരിയോടെയാണ് ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറിയത്.
രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കപ്പെട്ട ലൂയിസ് സുവാരസിന്റെ പകരക്കാരനായി വന്ന ഹദ്ദാദി 32, 88 മിനിറ്റുകളിലായിരുന്നു ബാഴ്സയ്ക്കുവേണ്ടി ഗോള്‍ നേടിയത്. ബാഴ്സയ്ക്കുവേണ്ടിയുള്ള ഹദ്ദാദിയുടെ അഞ്ചാം ഗോളായിരുന്നു ഇത്. മുന്‍നിര താരങ്ങളായ ഇനിയേസ്റ്റ, നെയ്മര്‍, ബുസ്ക്കറ്റ്സ്, ജെറാര്‍ഡ് പിക്വെ എന്നിവരെ സൈഡ് ബെഞ്ചിലിരുത്തിയായിരുന്നു ലൂയിസ് ഹെന്റിക്വെ ടീമിനെ കളത്തിലിറക്കിയത്. ഹദ്ദാദിക്കൊപ്പം മെസ്സിയായിരുന്നു ആക്രമണത്തിന്റെ കുന്തമുന. ഹദ്ദാദിയുടെ ആദ്യ ഗോല്ന് വഴി തുറന്നതും മെസ്സി തന്നെ. രണ്ടാമത്തെ ഗോള്‍ വിദാലിന്റെ ക്രോസില്‍ നിന്നും.
വിയ്യാറയലിനെ പരാജയപ്പെടുത്തി അത്ലറ്റികോ ബില്‍ബാവോയും അവസാന എട്ടില്‍ ഇടംപിടിച്ചു. ആദ്യ പാദത്തി 3-2ന്റെ വിജയം നേടിയ അത്ലറ്റിക് ബില്‍ബാവോ ഇന്നലെ സമാപിച്ച രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനും വിജയം നേടി. ഇതോടെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബില്‍ബാവോയുടെ വിജയം.
മറ്റൊരു കളിയില്‍ കാഡിസിനെ തകര്‍ത്ത് സെല്‍റ്റ ഡി വിഗോയും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ആദ്യപാദത്തില്‍ 3-0ന്റെ വിജയം നേടിയ സെല്‍റ്റ രണ്ടാം പാദത്തില്‍ 2-0ന്റെ വിജയവും സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി 5-0ന്റെ തകര്‍പ്പന്‍ വിജയവുമായാണ് സെല്‍റ്റ അവസാന എട്ടിലേക്ക് കുതിച്ചത്.
ഐബറിനെ തകര്‍ത്ത് ലാസ് പല്മാസും ക്വാര്‍ട്ടറിലെത്തി. ഇരുപാദങ്ങളിലുമായി നാലിനെതിരെ ആറ് ഗോളുകള്‍ക്കാണ് ലാസ് പല്‍മാസിന്റെ വിജയം. ആദ്യപാദത്തിന്റെ തനിയാവര്‍ത്തനമെന്നോണം രണ്ടാം പാദത്തിലും 3-2ന്റെ വിജയമാണ് ലാസ് പല്‍മാസ് ഐബറിനെതിരെ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: