തിരുവനന്തപുരം: ഫയര്‍ ആന്റ് റസ്ക്യു സര്‍വ്വീസില്‍ പട്ടികജാതി,വര്‍ഗ്ഗ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ 83 തസ്തികകളില്‍ പ്രത്യേക നിയമനം നടത്താന്‍ തീരുമാനിച്ചു. ഇതില്‍ 70 തസ്തികകള്‍ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പൊതുവായും 13 തസ്തികകള്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാത്രമായും സംവരണം ചെയ്യും.
നിലവില്‍ ഫയര്‍ ആന്റ് റസ്ക്യു സര്‍വ്വീസിലെ ആകെയുള്ള 4359 നോണ്‍ഗസറ്റഡ് തസ്തികളില്‍ 267 തസ്തികകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും 69 തസ്തികളില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുമാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം 8.09 ശതമാനമാണ്. ഇത് ആവശ്യമായ 10 ശതമാനത്തിലും കുറവായതിനാലാണ് നോണ്‍ഗസറ്റഡ് തസ്തികയില്‍ സംവരണ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: