ചേര്‍ത്തല: കോടികളുടെ ക്രമക്കേടുകള്‍ നടന്ന പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഭരണസമിതിക്കു പകരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കു ശ്രമം. ഭരണ കക്ഷിയായ കോണ്‍ഗ്രസിലെ ഒരുവിഭാഗമാണ് ഇത്തരത്തില്‍ നീക്കം നടത്തിയത്. എന്നാല്‍ പാര്‍ട്ടിയില്‍ ശക്തമായ അഭിപ്രായ വ്യത്യസങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആദ്യ ഘത്തില്‍ തന്നെ ഇതിനു തിരിച്ചടിയായിരിക്കുകയാണ്.
നിലവില്‍ എ ഗ്രൂപ്പിനു ശക്തമായ മേധാവിത്വമുള്ളതാണ് ബാങ്ക്. ബാങ്കില്‍ നട ക്രമക്കേടുകളില്‍ ഭരണ സമിതിക്കു ബന്ധമില്ലെന്നാണ് പാര്‍ട്ടി നിലപാട്. ക്രമക്കേടിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യവുമായി ഭരണസമിതി കോടതിയെ സമീപിച്ചെങ്കിലും അതുമായി സഹകരിച്ചിട്ടുള്ളത് ഒരുവിഭാഗം മാത്രമാണ്. നിലവില്‍ ബാങ്കില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അതു ഭരണ സമിതിയെയും ബാധിക്കുമെ ആശങ്ക പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്.
ഭരണ സമിതി പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണസമിതിയിലും ഭൂരിപക്ഷം എ വിഭാഗത്തിനാണെങ്കിലും. നിലവില്‍ അതില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് വിവരം. ബാങ്കിലെ ക്രമക്കേടുകളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അതു നടന്നില്ല. ഒരു മാസത്തിലേറെയായി ഇതില്‍ തീരുമാനമാകാതെ കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: