കണ്ണൂര്‍: ഭര്‍ത്താവ് മരിച്ച നിര്‍ദ്ധനയായ വീട്ടമ്മയുടെ പറമ്പിലേക്ക് കക്കൂസ് മാലിന്യവും അഴുക്കുചാലിലെ വെള്ളവും ഒഴുക്കിവിട്ട ഉദേ്യാഗസ്ഥര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പരാതിക്കാരിയുടെ സാധാരണ ജീവിതത്തിന് പ്രതിബന്ധമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരിക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് നിര്‍വ്വഹണ ഉദേ്യാഗസ്ഥനായ ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും നടപടിക്രമത്തില്‍ പറയുന്നു.
അഴീക്കോട് കോലശ്ശേരി തച്ചുകുന്നുമ്മല്‍ ഹൗസില്‍ വിലാസിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അഴീക്കോട് പഞ്ചായത്തിലെ ആയനിവയലില്‍ ബുദ്ധിമാന്ദ്യമുള്ള സഹോദരിക്കും മകന്റെ കുടുംബത്തിനൊപ്പവുമാണ് വിലാസിനി താമസിക്കുന്നത്.
അഴീക്കോട് എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ഓവുചാലിലെ വെള്ളമാണ് തന്റെ ചെറിയ വീടിന് ഭീഷണിയായിത്തീര്ന്നതെന്ന് പരാതിയില്‍ പറയുന്നു. കമ്മീഷന് ഗ്രാമപഞ്ചായത്തില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പരാതി സത്യമാണെന്ന് പഞ്ചായത്ത് സമ്മതിച്ചു. പരാതി പരിഹരിക്കാമെന്നും പഞ്ചായത്ത് അറിയിച്ചു. കക്കൂസ് മാലിന്യങ്ങള്‍ ഒഴുകുന്നതു കാരണം കിണര്‍ മലിനമായതായും പരാതിയില്‍ പറയുന്നു. ഇത്തരത്തിലൊരു ജനദ്രോഹ എസ്റ്റിമേറ്റ് തയ്യാറാക്കിയ എഞ്ചിനീയറുടെ നടപടി പഞ്ചായത്ത് പരിശോധിച്ചില്ലെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറയുന്നു. സ്വീകരിച്ച നടപടികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: