കണ്ണൂര്‍: അടിയന്തിരാവസ്ഥയിലെ പീഡനാനുഭവങ്ങള്‍ ദൃശ്യവത്കരിക്കുന്നു. ഫോറം ഫോര്‍ എമര്‍ജന്‍സി വിക്ടിമൈസേഴ്സിന്റെ ആഭിമുഖ്യത്തിലാണ് അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ നേരിട്ട് വിവരിക്കാന്‍ അവസരമൊരുക്കുന്നത്. ചിത്രീകരിക്കപ്പെടുന്ന പീഡനാനുഭവങ്ങള്‍ ജനം ടിവിയില്‍ പരമ്പരയായി സംപ്രേക്ഷണം ചെയ്യുന്നതോടൊപ്പം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്യും. ജനുവരി 16, 17 തീയ്യതികളില്‍ കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. തലശ്ശേരി, മാഹി, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, മട്ടന്നൂര്‍, ധര്‍മ്മടം മേഖലയിലുള്ളവര്‍ 16 ന് കാലത്ത് 9.30 മുതല്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്കൂളിനടുത്തുള്ള സംഘമന്ദിരത്തിലും കണ്ണൂര്‍, അഴീക്കോട്, കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കൂര്‍ മേഖലയിലുള്ളവര്‍ 17 ന് കാലത്ത് 9.30 മണി മുതല്‍ തളിപ്പറമ്പ് തൃച്ചംബരം വിവേകാനന്ദ വിദ്യാനികേതന്‍ സ്കൂളിലുമാണ് ചിത്രീകരണത്തിനായി എത്തിച്ചേരേണ്ടത്. കഴിഞ്ഞ മാസം കൂത്തുപറമ്പില്‍ നടന്ന അടിയന്തിരാവസ്ഥ പീഡിതരുടെ സംഗമത്തില്‍ പങ്കെടുത്തവര്‍ അടക്കമുള്ളവര്‍ ചിത്രീകരണത്തിനായി എത്തിച്ചേരണമെന്ന് ഫോറം ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്, ജനറല്‍ സെക്രട്ടറി യു.മോഹന്‍ദാസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: