കോട്ടയം: ഓട്ടോഡ്രൈവറുടെ കൊലപാതകത്തോടനുബന്ധിച്ച് ഒരാള്‍കൂടി പോലീസ് പിടിയിലായി.ആര്‍പ്പൂക്കര വില്ലൂന്നി പായിക്കാട് സജിമോന്‍ ജോസഫിനെ (സജു, 38) കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന അയ്മനം പുലിക്കുട്ടിശേരി വാതകോടം വിനീഷിനെയാണ് (അച്ചു27) കോട്ടയം വെസ്റ്റ് പൊലീസ് ഇന്നലെ വര്‍ക്കലയില്‍ നിന്നും പിടികൂടിയത്. സംഘര്‍ഷം ഉണ്ടായ വീട്ടിലേക്ക് ഓട്ടംപോയ സജിമോന്‍ ജോസഫിനെ തലക്കടിച്ച് കൊലപെടുത്തുകയായിരുന്നു. കേസിലെ എഴാം പ്രതിയാണ് പിടിയിലായ വിനീഷ്.കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്.മറ്റു പ്രതികളായ അയ്മനം കോട്ടപ്പറമ്പില്‍ ജിക്കു ജോണ്‍ (26), അയ്മനം കറുകപ്പടിയില്‍ റോബിന് റോയ് (26), അയ്മനം തുരുത്തിക്കാട്ടുചിറയില്‍ കമല്‍ദേവ് (29), അയ്മനം മാങ്കിഴപ്പടി വിനീത് സഞ്ജയ് (28), പാറപ്പുറത്ത് ലെവിന്‍ ജോയി ചാക്കോ (28), അയ്മനം ആനന്ദ്ഭവന് ആനന്ദ് (26) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. അയ്മനത്തെ ഒരു വീട്ടിലുണ്ടായ കുടുംബപ്രശ്നം പരിഹരിക്കാന്‍ സജിയുടെ ഓട്ടോയില്‍പോയ സഹോരങ്ങളായ തൊമ്മന്‍കവല വലിയവെളിച്ചം വീട്ടില്‍ മാത്യു കുര്യന് (കൊച്ചുമോന്52), റോയിമോന് (ചാണ്ടി45) എന്നിവരെയും സംഘം ആക്രമിച്ചിരുന്നു. ഇവരുടെ സഹോദരിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ ഓട്ടോയുമായി കാത്തുനിന്ന സജുവിനെയും സംഘം വെറുതെവിട്ടില്ല. തലക്ക് അടിയേറ്റ് പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. പിറ്റേന്ന് നാട്ടുകാരുടെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം തോട്ടില്‍നിന്ന് കണ്ടത്തെുകയായിരുന്നു.
വെസ്റ്റ് എസ് ഐ. ടി ആര് ജിജു, സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജുമോന് നായര്‍, ഷിബുക്കുട്ടന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വര്‍ക്കലയില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: