ഇസ്ലമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ നിയമ മന്ത്രി റാണ സനാവുല്ല. എന്നാല്‍ മസൂദിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മസൂദിനേയും കൂടെ പിടികൂടിയവരേയും പഞ്ചാബ് പോലീസിന്റെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാകി.
അതേസമയം അസ്ഹറിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടോ എന്നു പോലും സ്ഥിരീകരിക്കാന്‍ നേരത്തെ പാക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അസ്ഹറിനെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ എടുത്തതെന്നും പത്താന്‍കോട്ട് ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്യുമെന്നും റാണാ പറഞ്ഞു. നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെയുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തിനുനേരെ ജനുവരി രണ്ടിന് നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന് ആണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. മസൂദിന്റെ സഹോദരന് റൗഫ് അടക്കം അഞ്ചുപേര്‍ക്ക് ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്നും ഭാരതം ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: