ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. അമേരിക്കയില്‍ നിന്നും സുനന്ദയുടെ ആന്തരികവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് ദല്‍ഹി പോലീസിന്റെ നടപടി.
സ്പെഷല്‍ പോലീസ് കമ്മീഷണര്‍ ദീപക് മിശ്ര റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസി വ്യക്തമാക്കി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നിട്ടില്ല. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏത് തരം വിഷമാണെന്ന് കണ്ടെത്തിയിട്ടില്ല. വിഷം ഉള്ളില്‍ച്ചെന്നാണു സുനന്ദ മരിച്ചതെന്നാണ് എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
2014 ജനുവരി 17നാണ് ദല്‍ഹിയിലെ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്. 2015 ജനുവരി ഒന്നിന് കൊലപാതകത്തിനുള്ള വകുപ്പു ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് തരൂര്‍ ഉള്‍പ്പെടെ പലരെയും പോലീസ് ചോദ്യം ചെയ്തു.
വിഷാദരോഗത്തിനുള്ള അല്‍പ്രാസ് മരുന്ന് കൂടുതലായി ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ എയിംസിലെ പരിശോധനയില്‍ അല്‍പ്രാസ് മരുന്നിന്റെ അംശങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോളൊണിയം പോലെയുള്ള മാരക വിഷമായിരിക്കാമെന്ന സംശയം ഉയര്‍ന്നു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: