അറിവുകൊണ്ടും അനുഭവം കൊണ്ടും നോക്കിയാല്‍ സ്രഷ്ടാവായി ഭവിച്ചത്, ഗുരുവായി ഭവിക്കുന്നത് ദൈവമാണല്ലോ. തന്റെ പ്രവൃത്തിയുടെ ഫലമാണ് മനുഷ്യലോകം ഈ വിധം നന്നായത് എന്നു വന്നാല്‍ ദൈവത്തിന്റെ അല്ലെങ്കില്‍ ഗുരുവിന്റെ പ്രവൃത്തിയുടെ ഫലമത്രെ താനും തനിക്കുള്ള സര്‍വ്വവും എന്നത് യഥാര്‍ത്ഥമത്രെ. ഇതത്രെ ദൈവത്തിന്റെ (ഗുരുവിന്റെ) പ്രവൃത്തിയുടെ പ്രതിഫലം.
ഈ പ്രതിഫലം താനായി തീര്‍ന്നപ്പോള്‍ ദൈവത്തില്‍ കൂടി താന്‍ നിത്യ വസ്തുവായി. അതിനാല്‍ താന്‍ നിത്യവസ്തു എന്നുള്ള നിലയില്‍ ഒന്നില്‍ നിന്നു ഒന്നായി ആദിയന്തമില്ലാത്ത നിത്യവസ്തുവിനായി പ്രതിഷ്ഠിക്കപ്പെടുന്നു. ലൗകിക ലോകമെന്നത് സര്‍വ്വവും ഈ ആത്മീകസാരമായ യഥാര്‍ത്ഥ വസ്തുവിനെ സൂക്ഷിപ്പാന്‍ (സ്ഥാപിക്കുവാന്‍) ഉണ്ടാക്കിയിട്ടുള്ളതാകുന്നു. അതുകൊണ്ട് ഈ ലോകം സാരമില്ലാത്തതും യഥാര്ത്ഥമല്ലാത്തതുമാകുന്നു.
ഉള്ളത് ഒടുങ്ങാത്തതും ഉണ്ടായ ഈ ലോകം ഒടുങ്ങിപ്പോകുന്നതും ആകുന്നു. ആയതുകൊണ്ട് ഉള്ളതിനെ അപേക്ഷിച്ചിട്ടാകുന്നു ഉണ്ടായത് നില്‍ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: