ചേര്‍ത്തല: സിപിഎം ചേര്‍ത്തല ഏരിയാ കമ്മിറ്റിയില്‍ ഒദ്യോഗിക പക്ഷത്തിന്റെ മേധാവിത്വം നഷ്ടമാകുന്നു. ചേര്‍ത്തല നഗരസഭ നഷ്ടമായതിനു പിന്നാലെ അടുത്തിടെ നടന്ന ഡിവൈഎഫ്ഐ ഏരിയാ സമ്മേളനത്തിലെ വിഷയങ്ങളും ഭിന്നതക്ക് കാരണമായതായാണ് അറിയുന്നത്.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി കഴിഞ്ഞ ദിവസം കൂടിയ ഏരിയാകമ്മിറ്റി യോഗത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. 23 അംഗ കമ്മിറ്റിയില്‍ 14 പോരാണ് ഔദ്യോഗിക പക്ഷത്തിനൊപ്പം ഉണ്ടായിരുന്നത്. ഒമ്പതുപേര്‍ എതിര്‍ചേരിയിലും. എന്നാല്‍ ഏരിയാകമ്മിറ്റി യോഗത്തില്‍ 15 പേര് ചേര്‍ത്തല മേഖലയിലെ ഔദ്യോഗിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണെടുത്തത്. ഒദ്യോഗികപക്ഷത്തിന്റെ പ്രധാനകേന്ദ്രങ്ങളായ ടൗണ്‍ ഈസ്റ്റ്, എക്സറേ കമ്മിറ്റികള്‍ക്കെതിരെ നേതൃമാറ്റം ഉള്‍പെടെയുളള നടപടികളാണ് ആവശ്യപെട്ടിരിക്കുന്നത്. ഏകപക്ഷീയ നിലപാടുകളും, മാറിനില്കേണ്ട നേതാക്കള്‍ മത്സരത്തിനിറങ്ങിയതുമാണ് ഉറപ്പായ വിജയം നഗരസഭയില്‍ നഷ്ടമാക്കിയതെന്നാണ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.
ഒദ്യോഗികപക്ഷത്തെ നേതൃസ്ഥാനത്തെ പ്രധാനിയടക്കം ആരുപേരാണ് ശക്തമായ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ഏരിയാ സെക്രട്ടറി നേതൃത്വം നല്കിയ വടക്കന്‍ മേഖലയിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയം തൂത്തുവാരിയപ്പോഴാണ് ചേര്‍ത്തലയിലെ പരാജയം. പരാജയത്തിനുത്തരവാദികളായവര്ക്കെതിരെ ശക്തമായ നടപടികള്‍വേണമെന്ന ആവശ്യം ഏരിയാകമ്മിറ്റി ജില്ലാ നേതൃത്വത്തിനു മുന്നില്‍ എത്തിച്ചിരിക്കുകയാണ്. ജില്ലാ കസെക്രട്ടേറിയേറ്റിന്റെ തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയിലും ചേര്‍ത്തലയിലെ ഏരിയാ സെന്റര്‍ അംഗം പ്രതികൂട്ടിലായിരുന്നു.
ഔദ്യോഗിക പക്ഷത്തെ ഭിന്നത ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിലും പ്രതിഫലിച്ചു. ഭാരവാഹികളെ നിശ്ചയിക്കാന്‍ കൂടിയ യോഗത്തില്‍ ഔദ്യോഗിക പക്ഷം നിര്‍ദ്ദേശിച്ച പലരെയും വെട്ടിമാറ്റിയതും തിരിച്ചടിയായി. ജില്ലയിലെ ഒദ്യോഗിക പക്ഷത്തിലെ പ്രധാനിയുടെ പ്രത്യേക നോമിനിപോലും വെട്ടിമാറ്റപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: