ക്ഷേത്രപരിസരങ്ങളില്‍ അഹിന്ദുക്കളുടെ കച്ചവടത്തെപ്പറ്റി കുമ്മനത്തിന്റെ പേരില്‍ വന്ന വളച്ചൊടിക്കപ്പെട്ട വാര്‍ത്തയെക്കുറിച്ച് പരാമര്‍ശിക്കവേ, ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരാറുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് കണ്ടു. ചേര്‍ത്തലയിലെ ഏതോ കടയില്‍നിന്ന് വാങ്ങിയ അഞ്ചാറുമാലകള് പൊക്കി കാണിച്ചിട്ട് അത് അയ്യപ്പന്മാരുടെതാണെന്ന് കപ്യാരും കുഴിവെട്ടിയും പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും?
കഠിനവ്രതത്തിന്റെ ഉപാസകരായ ശബരിമല തീര്‍ത്ഥാടകര്‍ മുദ്രയണിയേണ്ടതും ഊരേണ്ടതും ഹൈന്ദവാരാധനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വച്ചാണ്; അല്ലാതെ മറ്റിടങ്ങളിലാണെന്ന് പ്രചരിപ്പിക്കുന്നത് ഹിന്ദുക്കളെ അപമാനിക്കലാണെന്നു മാത്രമല്ല, ദുരുദ്ദേശ്യപൂര്‍വം തെറ്റായ പ്രവണതകള്‍ വളര്‍ത്തി ഹിന്ദു സംസ്കാരത്തെയും ആചാരങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുക കൂടിയാണ്.
അതുപോലെ കള്ളത്തരങ്ങള്‍ പറഞ്ഞുപരത്തി ആലപ്പുഴ-അരൂര്‍ കടപ്പുറത്തെ ധീവരരെ ഇല്ലായ്മ ചെയ്ത അര്‍ത്തുങ്കല്‍ പള്ളിയുടെ പുതിയ തട്ടിപ്പിനു കൂട്ടുനിന്നുകൊണ്ട് ഉമ്മന്‍ചാണ്ടി ഇടവക വികാരിയുടെ റോളിലേക്ക് മാറി ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുത്.
ഇറച്ചിയും മീനും കഴിച്ചിട്ട് ആള്ക്കാര് വന്നുപോവുന്ന പള്ളിപോലുള്ള സ്ഥലങ്ങളില്‍ മാലയിട്ടശേഷം പോകുന്നത് തെറ്റാണെന്ന് അയ്യപ്പന്മാരെ പറഞ്ഞുബോധിപ്പിക്കാന്‍ ഹിന്ദുഐക്യവേദിയും ശ്രദ്ധിക്കുക.
സുധീഷ് കാവനാല്‍
വോട്ടര്‍മാര്‍ കൂടുന്നതില്‍ ആശങ്ക!!
വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന വന്നതില്‍ വന്‍ ആശങ്ക രേഖപ്പെടുത്തുന്ന വാര്‍ത്ത മനോരമ (7-1-16) ഒന്നാം പേജില്‍തന്നെ രേഖപ്പെടുത്തുന്നു. ആര്‍ക്കാണ് ആശങ്കയെന്ന് വ്യക്തമാക്കുന്നുമില്ല. വോട്ടര്‍മാര്‍ കൂടുന്നതും വോട്ടിംഗ് ശതമാനം കൂടുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് ജനം കരുതുന്നത്. വോട്ടര്‍മാര്‍ കൂടിയാല്‍ ഖജനാവ് ചോരില്ല.
39,000 അധ്യാപക തസ്തികകള്‍ കൂടുതലാണെന്ന ശമ്പളകമ്മീഷന്റെ കണ്ടെത്തലില്‍ ആര്‍ക്കും ആശങ്കയില്ല. ലക്ഷക്കണക്കിന് വ്യാജകുട്ടികളുടെ (ഇല്ലാത്ത കുട്ടികള്‍) പേരില്‍ ആയിരക്കണക്കിന് അധ്യാപകര്‍ ഖജനാവില്‍നിന്ന് ശമ്പളം പറ്റുന്ന വിവരം മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍വാര്‍ത്തയായിരുന്നു. പക്ഷേ ആരും ആശങ്കപ്പെട്ടില്ല.
ഇല്ലാത്ത അധ്യാപകതസ്തികകള്‍ വഴി മാനേജര്‍മാര്‍ക്ക് കോടികളുടെ കോഴ, ശമ്പള/പെന്ഷന് ഇനത്തില്‍ ഖജനാവിനും കോടികള്‍ പ്രതിമാസ നഷ്ടം, അധ്യാപകസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും (മൂത്തതും യൂത്തും) വിപ്ലവ വിദ്യാര്‍ത്ഥി സംഘടനകളും ഇത്തരം പകല്‍ക്കൊള്ളക്ക് കൂട്ട്.
ഇടതും വലതും ഭരിച്ച് പൊതുകടം ഉടന്‍ രണ്ട്ലക്ഷം കോടിയാകും. ഒരു മാറ്റം അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കെ.വി. സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: