ന്യൂയോര്‍ക്ക്: ഭാരതത്തില്‍ നടപ്പാക്കിയ ആധാര്‍ ഡിജിറ്റല്‍ ഐഡിയെ പ്രശംസിച്ച് ലോകബാങ്ക്. അഴിമതി തടയുന്നതു വഴി ഈ പദ്ധതി ഭാരതത്തിന് പ്രതിവര്‍ഷം നൂറു കോടി ഡോളറിന്റെ (650 കോടി രൂപ) ലാഭമാണ് നേടിക്കൊടുക്കുന്നതെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി. പദ്ധതി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു, ലോകബാങ്ക് മുഖ്യസാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസു പറഞ്ഞു. നൂറു കോടിയോളം ആള്‍ക്കാരെ ആധാറില്‍ ചേര്‍ക്കാനായി.
ക്ഷേമപദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് ആധാര്‍ വഴി ലഭ്യമാക്കാനായി. 125 കോടി ജനങ്ങളെയും ആധാറില്‍ ചേര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് ഭാരതം. അവഗണിക്കപ്പെട്ട ജനങ്ങളെ മുഴുവന്‍ ക്ഷേമപദ്ധതിയില്‍ ചേര്‍ക്കാന്‍ ഇതുവഴി കഴിയും. സങ്കേതിക വിദ്യ പരിണാമത്തിന് ഉപയോഗിക്കണം. ഡിജിറ്റല്‍ വിപഌവം സാമ്പത്തിക, രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ വലിയ മാറ്റം വരുത്തുകയാണ്. സേവനം വേണ്ടവരെയും സേവനം നല്കുന്നവരെയും വളരെയേറെ അടുപ്പിക്കാന്‍ ഇതിന് കഴിഞ്ഞു. ബസു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: