കളമശേരി: വ്യവസായ നഗരമായ ഏലൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷന് പരാധീനതകള്‍ക്ക് നടുവില്‍. ഏതുസമയവും അപകടങ്ങള്‍ നടക്കുന്ന കണ്ടെയ്നര്‍ റോഡിന് സമീപത്ത് ഫാക്ടിന്റെ പഴയ ജെഎന്‍എം ആശുപത്രി കെട്ടിടത്തിലാണ് ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. അപകടങ്ങള്‍ നിത്യസംഭവമായ ഹൈവേ റോഡിന് സമീപത്തെ ഫയര്‍സ്റ്റേഷനില്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്പോലുമില്ല. വാഹനാപകടങ്ങളില്‍പ്പെട്ടവരെ വാഹനത്തില്‍നിന്ന് പുറത്തെടുക്കാനുള്ള ഹൈഡ്രോളിങ് കട്ടര്‍, സ്പെട്രര് തുടങ്ങിയ ഉപകരണങ്ങളൊന്നും ഇവിടെയില്ല. പെരിയാറിന്റെ കൈവഴിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്റ്റേഷനിലാകട്ടെ സ്കൂബ സെറ്റുമില്ല. ഈ സ്റ്റേഷനില്‍ ആകെയുള്ളത് ഒരു പഴകിയ ഫയര്‍ എഞ്ചിനും ജീപ്പുമാണ്. മൊബൈല്‍ ടാങ്ക് യൂണിറ്റും ഇല്ല. ബാക്കിയുള്ള സ്റ്റേഷനുകളെ അപേക്ഷിച്ച് ജീവനക്കാരുടെ എണ്ണത്തിലും കുറവാണ്. അക്വേഷ്യ കാടിന്റെ നടുവില്‍ ഇഴജന്തുക്കളെ ഭയന്നാണ് ഇവിടെ ജീവനക്കാര്‍ ജോലിചെയ്യുന്നത്.
കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്ന ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഇവരെ ഗതാഗത പ്രശ്നവും അലട്ടുകയാണ്. സര്‍ക്കാര്‍ അവഗണനയുടെ നടുവിലും ഇവര്‍ പ്രവര്‍ത്തന മികവില്‍ തന്നെയാണ്. മാറി മാറി വരുന്ന സര്‍ക്കാര്‍ പല സ്ഥലങ്ങളിലെ ഫയര്‍ ഡിപ്പാര്‍ട്ടുമെന്റിലും വാഹന സൗകര്യം ഒരുക്കി നല്കുമ്പോള് വ്യവസായ നഗരമെന്നറിയപ്പെടുന്ന ഈ ഫയര്‍ സ്റ്റേഷനില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന്റെ നിന്ന് വീഴ്ച ഗുരുതരമാണ്.
ഏലൂര്‍ കണ്ടെയ്നര്‍ യാഡില്‍ വന്തീപിടിത്തമുണ്ടായപ്പോള് ഏലൂര്‍ സ്റ്റേഷനിലെ ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തമൊഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: