മുംബൈ: സയ്യദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടിയുള്ള ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരളത്തിന് തോല്‍വി. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് മുംബൈയോടാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 164 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ രോഹന് പ്രേമിന്റെ അര്‍ദ്ധസെഞ്ചുറിയാണ് (45 പന്തില്‍ 69) മാന്യമായ സ്കോറിലെത്തിച്ചത്. സച്ചിന് ബേബിയും (26 പന്തില്‍ 32) സഞ്ജു സാംസണുമാണ് (24 പന്തില്‍ 22) ഭേദപ്പെട്ട പ്രകടനം നടത്തി. വീഴ്ത്തിയ സാഗര്‍ ത്രിവേദിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയും മുംബൈ ബൗളര്‍മാരില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ആദിത്യ താരെയുടെ മികച്ച ഇന്നിങ്സാണ് വിജയത്തിലെത്തിച്ചത്. സ്കോര്‍ 21 റണ്‍സായപ്പോള്‍ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട് പ്രതിരോധത്തിലായ മുംബൈക്ക് വേണ്ടി 46 പന്തില്‍ 71 റണ്‍സെടുത്തു. ഒമ്പത് ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെട്ടതാണ് താരെയുടെ ഇന്നിങ്സ്. അഭിഷേക് നായരും (20 പന്തില്‍ പുറത്താകാതെ 36) സിദ്ധേഷ് ലാഡും (31 പന്തില്‍ 36) മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. കേരളത്തിനായി മനു കൃഷ്ണന് രണ്ടും ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ന് ബറോഡയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. സൂപ്പര്‍ ലീഗിലെ രണ്ടു ഗ്രൂപ്പുകളില്‍ ഒന്നാമതെത്തുന്ന ടീമുകളാണ് ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുക. ആദ്യ മത്സരം തോറ്റ കേരളത്തിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 18ന് വിദര്‍ഭയുമായാണ് സൂപ്പര്‍ലീഗില്‍ കേരളത്തിന്റെ അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: