ആലക്കോട്: ആലക്കോട് 1 കോടി 28 ലക്ഷം രൂപ ചെലവഴിച്ചുള്ള റോഡ് ടാറിംഗ് പ്രവര്‍ത്തിയില്‍ വന്‍ ക്രമക്കേട് നടന്നതായി പരാതി. ആലക്കോട് ടൗണില്‍ നിന്നുള്ള പെരുനിലം അരങ്ങം ബൈപപ്പാസ് റോഡിന്റെ ടാറിങ്ങിലാണ് വന്‍തോതിലുള്ള വെട്ടിപ്പ് നടന്നത്. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ടാറിംഗ്. ഒന്നര കിലോമിറ്റര്‍ ടാറിംഗിനായാണ് 1.28 കോടി രൂപ അനുവദിച്ചിരുന്നത്. മെക്കാഡം ടാറിംഗ് എന്നാണ് ഉദ്ഘാടന സമയത്ത് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഇത് സാധാരണടാറിങ്ങായി ചുരുങ്ങി. തുടക്കം മുതല്‍ നിരവധി ആരോപണങ്ങളാണ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നത്. എക്സൈസ് ഓഫീസ് മുതല്‍ ടൗണ്‍വരെ മൂന്ന് മീറ്ററോളം റോഡാണ് ഒഴിവാക്കിയത്. ഡ്രെയ്നേജ് പ്രവര്‍ത്തിയും കയറ്റം കുറക്കല്‍ പ്രവര്‍ത്തിയും നടന്നിട്ടില്ല. എങ്ങനെയെങ്കിലും പ്രവര്‍ത്തി നടത്തി സ്ഥലം വിടാനാണത്രേ ബന്ധപ്പെട്ടവരുടെ നീക്കം. ഇതിനെതിരെ ജില്ലാ കലക്ടര്‍ക്കും ആലക്കോട് പഞ്ചായത്ത് സെക്രട്ടറിക്കും ബിജെപി ആലക്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.കെ.പ്രകാശന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: