അഞ്ചല്‍: മടത്തറ കാര്യറ ആയിരവില്ലിപ്പാറ കൈേയ്യറ്റം എന്തു വിലകൊടുത്തും തടയുമെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍. കഴിഞ്ഞദിവസം മടത്തറ ആയിരവില്ലി മഹാക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ആയിരവില്ലിപ്പാറയില്‍ സ്ഥാപിച്ചിരുന്ന വലിയ നിലവിളക്കുകളും പൂജാദ്രവ്യങ്ങളും തൊട്ടടുത്ത വസ്തുഉടമ ചാല സുധീറിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചിരുന്നു.
പുറമ്പോക്കില്‍ സ്ഥിതിചെയ്യുന്ന പാറ നാനൂറിലധികം വര്‍ഷങ്ങളായി ഇവിടുത്തെ ഹിന്ദുക്കള്‍ ആരാധിച്ചിരുന്ന ആരാധനാസ്ഥലമാണ്. മൂന്നേക്കറിലധികം വരുന്ന പാറ കൈക്കലാക്കാനാണ് മതമൗലികവാദ ശക്തികളുടെ പിന്തുണയൂള്ള ക്വാറിമാഫിയ ശ്രമിക്കുന്നത്.
വര്‍ഷത്തിലൊരിക്കല്‍ സമൂഹപ്പൊങ്കാലയും ധനുമാസത്തിരുവാതിരക്ക് ദീപക്കാഴ്ചയും നടന്നുവരുന്ന ആയിരവില്ലിപ്പാറയ്ക്ക് നേരെ നടന്ന കൈേയ്യറ്റത്തില് ഭക്തജനസമൂഹം ആശങ്കയിലാണ്. ഇതിനിടെ വിശ്വഹിന്ദുപരിഷത് ജില്ലാനേതൃത്വം സംഭവസ്ഥലം സന്ദര്‍ശിച്ചു. വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍, ജില്ലാപ്രസിഡന്റ് അഡ്വ.കാവടിയില്‍ വിനോദ്, സെക്രട്ടറി അജയകുമാര്‍ ഇഞ്ചക്കാട്, സന്തോഷ് കാട്ടാമ്പള്ളി തുടങ്ങിയ നേതാക്കള്‍ സംഘത്തിലുണ്ടായിരുന്നു. ആയിരവില്ലിപ്പാറയ്ക്ക് നേരെ അതിക്രമം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: