ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഭാരതം ചൈനയെ കടത്തിവെട്ടുമെന്നും അതിനാല്‍ തങ്ങള്‍ ഭാരതത്തിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുകയാണെന്നും ജപ്പാനിലെ വന്‍കിട ബാങ്കായ സോഫ്റ്റ് ബാങ്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തങ്ങള്‍ ഭാരതത്തില്ഇരുനൂറു കോടി ഡോളറാണ് നിക്ഷേപിച്ചത്.
ഈ വര്‍ഷം നിക്ഷേപം ആയിരം കോടിയാക്കി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. സോഫ്റ്റ് ബാങ്ക് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ മസായോഷി സണ്‍ പറഞ്ഞു. ഭാരതത്തിലെ ഇന്റര്‍നെറ്റ്, സോളാര്‍ മേഖലകളാണ് തങ്ങള്‍ക്ക് ആവേശം പകരുന്നത്. എന്നാല്‍ സര്‍ക്കാര്‍ മൊബൈല്‍ അടിസ്ഥാന സൗകര്യം ശക്തമാക്കി നല്‍കണം, ഇന്റര്‍നെറ്റിലെ ചില പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കണം. സണ്‍ തുടര്‍ന്നു.
ഭാരതത്തെപ്പറ്റി അറിയുന്തോറും താന്‍ ആവേശഭരിതനാകുകയാണ്. 21ാം നൂറ്റാണ്ട് ഭാരതത്തിന്േറതാണ്. ഭാരതത്തില്‍ വലിയ അവസരങ്ങളാണ് ഉള്ളത്. ഇവിടുത്തെ ഓരോ വിപണിയും വ്യത്യസ്ഥമാണ്. പത്തു വര്‍ഷത്തിനുള്ളില്‍ ഭാരതം ചൈനയുടെ വളര്‍ച്ച ആവര്‍ത്തിക്കും. എന്റെ അഭിപ്രായത്തില്‍ ഭാരതം ചൈനയെ കടത്തിവെട്ടും. ഭാരതീയര്‍ വളെര സ്മാര്‍ട്ടാണ്.ഇംഗഌഷ് സംസാരിക്കും, ഐടിയില്‍ വിദഗ്ധരാണ്.ഇതെല്ലാം കണക്കിലെടുത്താല്‍ 21ാം നൂറ്റാണ്ട് ഭാരതത്തിന്േറതാണെന്ന് ഉറപ്പിച്ചു പറയാം. സണ്‍ പറഞ്ഞു.
14100 കോടി ഡോളറിന്റെ ആസ്തിയുള്ള സണ്‍ ജപ്പാനിലെ രണ്ടാമത്തെ വലിയ ധനികനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: