മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രസംഗം വിദ്യാര്‍ത്ഥികള്‍ക്ക് അത്ര രസിച്ചില്ല. മുംബൈയിലെ ഒരു കോളേജില്‍ എംബിഎ വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോഴാണ് രാഷ്ട്രീയം പറഞ്ഞ് രാഹുല്‍ അവരുടെ വെറുപ്പ് സമ്പാദിച്ചത്. നേരത്തെ, ബെംഗളൂരുവിലെ ഒരു കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച് കുടുക്കിലായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.
അതിന്റെ ഓര്‍മയില്‍ ഇവിടെ അത്തരമൊരു സംവാദ സെഷന് മുതിര്‍ന്നില്ല രാഹുല്‍. നേതാവിനോട് ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്തതിലുള്ള നിരാശയും വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു.
ചടങ്ങില്‍ പങ്കെടുത്തവരെല്ലാം രാഹുലിന്റെ രാഷ്ട്രീയ പ്രസംഗത്തെ വിമര്‍ശിച്ചു. രാഷ്ട്രീയ നേതാക്കളുമായി സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് നല്ലതെങ്കിലും രാഷ്ട്രീയ പ്രസംഗമല്ല വേണ്ടതെന്ന് പരിപാടിയില്‍ പങ്കെടുത്ത ഒരു എംബിഎ ഫിനാന്‍സ് വിദ്യാര്‍ത്ഥി പറഞ്ഞു. ചരക്കുസേവന നികുതി ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുലിന്റെ നടപടിയും ചോദ്യം ചെയ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് വിദ്യാര്‍ത്ഥികള്‍ അഭിപ്രായം.
അടി-തിരിച്ചടി എന്ന രീതിയിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന നിര്‍ദേശവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ പ്രശംസിച്ചു സംസാരിച്ച രാഹുലിന്റെ നടപടിയും ചോദ്യംചെയ്യപ്പെട്ടു. തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് പറഞ്ഞതില്‍ എതിര്‍പ്പില്ലെങ്കിലും, എല്ലാം അതില്‍ ഒതുങ്ങിയെന്നാണ് ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചത്. വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തിലുള്ള സമീപനമാണ് പ്രതീക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: