കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത മോഹന്‍ ബഗാനും മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയും വിജയക്കുതിപ്പ് തുടരുന്നു.
ഇന്നലെ സാള്‍ട്ട് ലേക്കില്‍ നടന്ന മത്സരത്തില്‍ മോഹന്ബഗാന് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സാല്‍ഗോക്കര്‍ ഗോവയെ തകര്‍ത്തു. മോഹന്ബഗാന് വേണ്ടി ഒമ്പതാം മിനിറ്റില്‍ കാത്സുമി യുസ, 28-ാം മിനിറ്റില്‍ കോര്‍ണല്‍ ഗ്ലെന്‍, 33-ാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ലൂസിയാനോ സബ്രോസ, 48-ാം മിനിറ്റില്‍ ബല്‍വന്ത് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. 4-0ന് മുന്നിട്ടുനിന്നശേഷം അലക്ഷയമായി ബഗാന് കളിച്ചതോടെയാണ് സാല്‍ഗോക്കര്‍ രണ്ട് ഗോളുകള്‍ മടക്കിയത്. സാല്‍ഗോക്കറിന് വേണ്ടി 69-ാം മിനിറ്റില്‍ ഡാരില്‍ ഡഫി, 86-ാം മിനിറ്റില്‍ ഗുര്‍ജീന്ദര്‍കുമാര്‍ എന്നിവരാണ് ഗോള്‍ നേടിയത്. സാല്‍ഗോക്കറിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
ആദ്യ മത്സരത്തില്‍ ബെംഗളൂരുവിനോടാണ് 2-1ന് പരാജയപ്പെട്ടത്.
മറ്റൊരു മത്സരത്തില്‍ ഐസ്വാളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്. 27-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ അവരുടെ കെനിയന്‍ താരം കര്‍ട്ടിസ് ഒസാനോ വിജയഗോള്‍ നേടി. ഐസ്വാളിന്റെ രണ്ടാം പരാജയം. ആദ്യ കളിയില്‍ മോഹന്‍ബഗാനുമായി അവര്‍ പരാജയപ്പെട്ടു. കളിച്ച രണ്ട് കളിയും ജയിച്ച ബഗാനാണ് ആറ് പോയിന്റുമായി ഒന്നാമത്. ബെംഗളൂരുവിനും ആറ് പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരി ബഗാനെ ഒന്നാമത്തെത്തിച്ചു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ സ്പോര്‍ട്ടിങ് ഗോവ ഡിഎസ്കെ ശിവാജിയന്സുമായും മുംബൈ എഫ്സി ഈസ്റ്റ് ബംഗാളുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: