ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അന്വേഷണം സംഘം കണ്ടെത്തിയതായി സൂചന. ബാങ്കിടപാടില്‍ ബന്ധപെട്ടിരിക്കുന്നത് ഭരണം നടത്തുന്ന കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ തന്നെയാണെന്നാണ് വിലയിരുത്തല്‍.
20 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയിട്ടും പ്രതി ചേര്‍ക്കപെട്ട സെക്രട്ടറിയടക്കമുള്ളവരെ പോലീസ് അറസ്റ്റുചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇടപാടുകളില്‍ ബന്ധമുള്ള നേതാക്കളുടെ പേരു പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
സെക്രട്ടറിയെയും, തട്ടിപ്പില്‍ ബാങ്കിനെ ഞെട്ടിച്ച മറ്റു ജീവനക്കാരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളും പലകേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ പാര്‍ട്ടിതലത്തില്‍ നടക്കുന്ന തര്‍ക്കങ്ങളെന്നാണ് ആരോപണം.
ബാങ്കിലെ പ്രധാന തട്ടിപ്പ് ചെക്ക് ഡിസ്കൗണ്ട് വഴിയാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ കോടികളുടെ ഡിസ്കൗണ്ട് നടത്തി ബാങ്കിനു നഷ്ടം വരുത്തിയവരെയല്ലാം ബാങ്കുമായി അടുപ്പിച്ചത് ഉന്നത നേതാക്കള്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പെട്രോള്‍ ബങ്കുടമ, അമ്പലപ്പുഴയിലെ വ്യവസായി, റിട്ടയേര്‍ഡ് കോളേജ പ്രൊഫസര്‍ തുടങ്ങിയവരെല്ലാം ഉന്നത നേതാക്കള്‍ വഴിയാണ് ബാങ്കില്‍ ഇടപാടാരംഭിച്ചത്.
ഇവര്‍ വഴി കോടികളാണ് ബാങ്കിനു നഷ്ടമായത്. ഇതിനു പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സ്ഥാപനവും ഒരുകോടി സിസ്കൗണ്ട് ഇനത്തില്‍ നല്‍കാനുള്ളതായും തെളിഞിട്ടുണ്ട്. തട്ടിപ്പിന്റെ പേരില്‍ പുറത്താക്കപെട്ട ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുള്ള നേതാക്കളാണ് ആരോപണ വിധേയരായിരിക്കുന്നത്. പോലീസ് തലത്തില്‍ അന്വേഷണം നടന്നാല്‍ ഇവരും കുടുങ്ങുമെന്നുറപ്പായിരിക്കുകയാണ്. നേതാക്കളുടെ ബന്ധം പുറത്തു വരാതിരിക്കാനാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ ഭരണം നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തുന്നത്.
നിലവിലെ ഭരണത്തിലുള്ള നേതാക്കളില്‍ ചിലരെ വെച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കായുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ഭരണം വന്നാല്‍ തന്നെ തട്ടിപ്പുകള്‍ പുറത്താകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: