കാസര്‍കോട്: ലാവ്ലിന് കേസില്‍ ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിഎസിന് പിന്നാലെ ആരോപണവിധേയനായ പിണറായി വിജയനും മൗനം തുടരുകയാണ്. നിരവധി തവണ പിണറായിയുടെ പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
നവകേരള മാര്‍ച്ച് ആംഭിച്ചതോടെ ലാവ്ലിന് വിഷയത്തില്‍ സിപിഎം നേതാക്കള്‍ തുടരുന്ന മൗനം പാര്‍ട്ടിയെ മാത്രമല്ല അണികളെയും പ്രതിരോധത്തിലാക്കുകയാണ്. അണികള്‍ ഉയര്‍ത്തുന്ന ലാവ്ലിന് കേസ് സംബന്ധിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും നേതാക്കള്‍ക്ക് കഴിയുന്നില്ല.
വര്‍ഷങ്ങളായി സിപിഎം എംഎല്‍എയുള്ള ഉദുമ നിയോജക മണ്ഡലത്തില്‍ നവകേരള മാര്‍ച്ചിന്റെ സ്വീകരണം വിജയിപ്പിക്കാന്‍ പുറത്തു നിന്ന് ആളെ ഇറക്കുകയാണ് കഴിഞ്ഞ ദിവസം ചെയ്തത്. പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന ഉദുമയില്‍ ആളുകളെ വാഹന സൗകര്യമേര്പ്പെടുത്തിയെത്തിച്ച് മാര്‍ച്ച് വിജയിപ്പിക്കാന്‍ നേതാക്കള്‍ നടത്തിയ ശ്രമവും അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മാര്‍ച്ചിന് പൊതുവേ തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: