പന്തക്കല്‍: പന്തക്കല്‍ പോലീസും സിപിഎം നേതാക്കളും ഒത്തുകളിച്ച് പന്തക്കല്‍ നടന്ന ബോംബേറ് കേസിലെ പ്രതികളെ ഏറുപടക്കമെന്ന രീതിയില്‍ നിസ്സാര വകുപ്പ് ചേര്‍ത്ത് സ്റ്റേഷനില്‍ നിന്നും ജാമ്യം നല്കി വിട്ടയച്ചു. പന്തക്കല്‍ പ്രദേശങ്ങളില്‍ അടുത്ത ദിവസങ്ങളിലായി മൂന്നോളം ഉഗ്ര സ്ഫോടനങ്ങളാണ് ഇവര്‍ നടത്തിയത്. പ്രതികളാകട്ടെ സിപിഎമ്മിന്റെ സ്ഥിരം ക്രിമിനലുകളും. സിപിഎമ്മില്‍ നിന്നും സാമ്പത്തിക സഹായം നേടിയാണ് പന്തക്കല്‍ എസ്ഐ ജയരാജനും പള്ളൂര്‍ എസ്ഐയും പ്രതികള്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് നിരപരാധികളായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കളളകേസില്പ്പെടുത്തി സ്റ്റേഷനില്‍ വരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് ഒരാഴ്ചയോളം റിമാന്റ് ചെയ്യിക്കുകയും ചെയ്ത അതേ ഉദ്യോഗസ്ഥന്മാരാണ് സിപിഎമ്മുകാര്‍ ബോംബേറ് നടത്തിയിട്ടും അതേക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടും പ്രതികളെ സഹായിക്കുന്ന രീതിയില്‍ നിസ്സാരവല്‍ക്കരിച്ച് ജാമ്യം നല്കി വിട്ടയച്ചത്. പന്തക്കല്‍ എസ്ഐ ജയരാജന് നിരവധി കേസുകളില്‍ അന്വേഷണം നേരിട്ട് സസ്പെന്ഷന് നേടിയ ഉദ്യോഗസ്ഥനാണ്. സാമ്പത്തികലാഭത്തിന് വേണ്ടി എന്തിനും കൂട്ടുനില്ക്കുന്നയാളുമാണ്. സമാധാനം നിലനില്‍ക്കുന്ന പന്തക്കലില്‍ അക്രമങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെതിരെയും അതിന് കൂട്ടുനില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകണം. ഇല്ലെങ്കില്‍ നാടിന്റെ സമാധാനം നഷ്ടമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: