ങ്ങി
കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതിനായിരത്തിലധികം ഡോക്ടര്‍മാരുടെ കൈയ്യൊപ്പുകള്‍ ചാര്‍ത്തിയ കൂറ്റന്‍ കാന്‍വാസ് ഒരുങ്ങി. ഡോക്ടര്‍മാരുടെ നിലവിലുള്ള നിസ്സഹായാവസ്ഥയും പൊതുനന്മക്ക് വേണ്ടിയുള്ള ഡോക്ടര്‍മാരും സമൂഹവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള പരസ്പരാശ്രിതത്വം യാഥാര്‍ത്ഥ്യമാകുമെന്ന നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് റെ ഓഫ് ഹോപ്പ് (പ്രത്യാശയുടെ കിരണം) എന്ന് പേരിട്ട ഭീമന് ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്. ചിത്രകാരനും കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ശിശുരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നവീന്‍ കോവലാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. 444 സ്ക്വയര്‍മീറ്റര്‍ വലുപ്പത്തിലുള്ള കാന്‍വാസ് പെയിന്റിങ്ങ് അഞ്ചരക്കണ്ടി ഇന്‍ഡിഗ്രേറ്റഡ് ക്യാമ്പസില്‍ ഫിബ്രുവരി ഒന്നിന് പ്രദര്‍ശിപ്പിക്കും. ഇതോട് കൂടി ചൈനയുടെ ഗിന്നസ് ലോക റക്കോഡ് ഭേദിക്കപ്പെടും. തുണിയില്‍ വരച്ച 228 സ്ക്വയര്‍മീറ്റര്‍ കാന്‍വാസാണ് ചൈനയുടെ റക്കോഡ്. പ്രത്യാശയുടെ കിരണത്തിന് ഇതിന്റെ ഇരട്ടിയോളം വലിപ്പം വരും. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ നാലിലൊന്നും താജ്മഹിലനേക്കാള് മൂന്നിലൊന്നും വലുപ്പകൂടുതല്‍ ഈ കാന്വാസിനുണ്ടായിരിക്കും. മൊത്തം പത്ത് ലക്ഷത്തിലധികം വിരലടയാളങ്ങള്‍ പതിഞ്ഞ കാന്‍വാസിന്റെ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയത് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ്. ഗ്രിഡുകളും അതില്‍ നിറക്കേണ്ട നിറങ്ങളും ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ എത്തിച്ച് അതില്‍ മുക്കിയാണ് ഡോക്ടര്‍മാര്‍ വിരലടയാളം പതിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണം ഈ അപൂര്‍വ്വ സംരഭത്തിനുണ്ടെന്നും ഡോ നവീന്‍ കോവല്‍, പിആര്‍ഒ പി.കെ.പ്രേമരാജന്‍, ഡോ.സയ്യദ് മുഹമ്മദ് ബാര്കിയ, ഡോ.എന്‍.വേണുഗോപാലന്‍, ഡോ.ശിവകുമാര്‍ ഹിരേമത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: