കോട്ടയം: കേരളത്തില്‍ രാഷ്ട്രീയധ്രുവീകരണവും അടിയൊഴുക്കുകളും ഏറെ ശക്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ബിജെപി ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതും വലതും മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഒരു രംഗത്തും വികസനം നടക്കുന്നില്ല. ഇനിയെന്താണെന്ന ചിന്തയിലാണ് കേരള ജനത. ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പരിവര്‍ത്തനത്തിന് ആര് നേതൃത്വം കൊടുക്കുമെന്ന ചോദ്യത്തിനുത്തരമായി ബിജെപിയെയാണ് അവര്‍ കാണുന്നത്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഈ അവസരത്തില്‍ കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ബിജെപിയില്‍ ലയിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറുപഴഞ്ചന്‍ മുദ്രാവാക്യങ്ങള്‍ തേച്ചു മിനുക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാണ് പിണറായി വിജയനും, സുധീരനും യാത്രകള്‍ നടത്തുന്നത്. മോഹനവാഗ്ദാനങ്ങള്‍ നല്കി ഇനിയും ജനങ്ങളെ കബളിപ്പിക്കാമെന്നാണവര് കരുതുന്നത്. അതിന്റെ ഭാഗമാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ പിണറായി സന്ദര്‍ശിച്ചത്. ലയനസമ്മേളനത്തില്‍ അഡ്വ. നോബിള്‍ മാത്യു അധ്യക്ഷതവഹിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം അല്േഫാന്സ് കണ്ണന്താനം ആമുഖപ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, ട്രഷറര്‍ എം.ബി രാജഗോപാല്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞികൃഷ്ണന്, അഡ്വ. രജത പി. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: